Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

3000 കോടി രൂപ സമാഹരിക്കാൻ അനിൽ അംബാനി

മുംബൈ: ഈ വർഷം കടബാധ്യതകൾ തീർത്ത്, ബിസിനസിലേക്ക് ഒരു തിരിച്ചു വരവിനായിരുന്നു അനിൽ അംബാനി (Anil Ambani) ശ്രമിച്ചത്. എന്നാൽ ഒന്നിനു പുറകെ മറ്റൊന്നായി അദ്ദേഹം തിരിച്ചടികൾ നേരിട്ടു. എന്നാൽ ഇപ്പോഴിതാ വീണ്ടും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർ കൊള്ളാൻ അദ്ദേഹം ശ്രമിക്കുകയാണ്.

നിലവിൽ 3000 കോടി രൂപ സമാഹരിക്കാനാണ് അദ്ദേഹത്തിന്റെ കമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (Reliance Infrastructure Limited) ശ്രമിക്കുന്നത്. ഇതിലൂടെ വലിയ കടബാധ്യതകൾ തീർക്കാനും, പുതിയ ബിസിനസ് ആരംഭിക്കാനും ലക്ഷ്യമിടുന്നു.

ഫോറിൻ കറൻസി കൺവേർട്ടബിൾ ബോണ്ടുകൾ (FCCB) വഴി ഫണ്ട് സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ കമ്പനിയുടെ കടബാധ്യതകൾ രൂപയിൽ തിരിച്ചടയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.

പുതുതായി സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഇലക്ട്രിക് പവർ ജനറേഷൻ ഉൾപ്പെടെയുള്ള പുതിയ ബിസിനസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലെ കെയർ റേറ്റിങ് റിപ്പോർട്ട് പ്രകാരം റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് നോൺ കൺവേർട്ടബിൾ ഡിബഞ്ചറുകളിൻമേലുള്ള ടേം ലോൺ യഥാക്രമം 2,253 കോടി രൂപയും, 703 കോടി രൂപയുമാണ്.

ഇത് കൂടാതെ ജെ.സി ഫ്ലവർ അസറ്റ് കൺസ്ട്രക്ഷൻ കമ്പനിയിൽ (JCF ARC) നിന്നെടുത്ത 1,505 കോടി രൂപയുടെ മറ്റൊരു ടേം ലോണും കമ്പനിക്ക് ബാധ്യതയായിട്ടുണ്ട്. ഇതു കൂടാതെ ഐ.ഡി.ബി.ഐ ബാങ്കിൽ നിന്ന് 600 കോടി രൂപയും, ജമ്മു & കശ്മീർ ബാങ്കിൽ നിന്ന് 82 കോടി രൂപയും, ജമ്മു & കശ്മീർ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് 66 കോടി രൂപയും കമ്പനി വായ്പയെടുത്തിട്ടുണ്ട്.

നിലവിൽ സമാഹരിക്കുന്ന തുകയിലെ ഭൂരിഭാഗവും JCF ARC, മറ്റ് ബാങ്കുകൾ എന്നിവിടങ്ങളിൽ ബാക്കിയുള്ള വായ്പ തിരിച്ചടയ്ക്കാനും, ബോണ്ട് ഉടമകൾക്ക് നൽകാനുമായിരിക്കും ഉപയോഗിക്കുക.

നിലവിൽ JCF ARC യിൽ നിന്നെടുത്ത 1,505 കോടി രൂപയിൽ 1,347 കോടി രൂപയും കമ്പനി തിരിച്ചടച്ചിട്ടുണ്ട്. ബാക്കി തുക അടയ്ക്കേണ്ട അവസാന ദിവസം ഈ മാസം 30ാം തിയ്യതിയാണ്.

അതേ സമയം ഈ സമയ പരിധി ദീർഘിപ്പിച്ചു ലഭിക്കാൻ കമ്പനി ശ്രമം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

X
Top