യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

പ്രതീക്ഷയോടെ വിദഗ്ധര്‍, നേട്ടം തുടരാന്‍ സാധ്യത

മുംബൈ: യൂറോപ്യന്‍ സൂചികകളിലെ ശക്തിയും ലോഹങ്ങള്‍, എണ്ണ, വാതകം, വാഹന ഓഹരികള്‍ എന്നിവയിലെ കുത്തനെയുള്ള നേട്ടവും വിപണിയെ ഉയര്‍ത്തി, കോടക് സെക്യൂരിറ്റീസിലെ ശ്രീകാന്ത് ചൗഹാന്‍ വിശദീകരിക്കുന്നു. സെന്‍സെക്‌സും നിഫ്റ്റിയും നേട്ടമുണ്ടാക്കിയത് വിലയിരുത്തുകയായിരുന്നു അദ്ദേഹം. ആറ് പ്രധാന യുഎസ് ബാങ്കുകളെ തരംതാഴ്ത്തുമെന്ന മൂഡീസ് മുന്നറിയിപ്പ്, നിക്ഷേപകരെ അകറ്റി.

കൂടാതെ ചൈനീസ് നാണ്യചുരുക്കവും. എന്നാല്‍ അവസാന മണിക്കൂറിലെ വാങ്ങല്‍ വിപണിയെ നേട്ടത്തിലേയ്ക്ക് നയിച്ചു.സാങ്കേതികമായി, 19470 ലെവലിലാണ് നിഫ്റ്റി പിന്തുണ നേടിയിരിക്കുന്നത്.

റിവേഴ്‌സല്‍, ഹയര്‍ബോട്ടം എന്നിവയുടെ രൂപീകരണം ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു. 19550 ആയിരിക്കും നിര്‍ണ്ണായകം. ആ ലെവലിന് മുകളില്‍ സൂചിക 19700-19735 ലക്ഷ്യം വയ്ക്കും.

അതേസമയം താഴ്ച, സൂചികയെ 19470-19440 ലെവലിലേയ്ക്ക് വലിച്ചിടും. സെന്‍സെക്സ് 149.31 പോയിന്റ് അഥവാ 0.23 ശതമാനം ഉയര്‍ന്ന് 65995.81 ലെവലിലും നിഫ്റ്റി 61.70 പോയിന്റ് അഥവാ 0.32 ശതമാനം ഉയര്‍ന്ന് 19632.50 ലെവലിലുമാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്.

X
Top