100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

എയർ ഇന്ത്യ 12 വിമാനങ്ങൾ കൂടി പാട്ടത്തിനെടുക്കുന്നു

മുംബൈ: 2023ന്റെ ആദ്യ പകുതിയിൽ സർവിസ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ എയർ ഇന്ത്യ 12 വിമാനങ്ങൾ കൂടി പാട്ടത്തിനെടുക്കുന്നു.

ആറുവീതം വൈഡ് ബോഡി ബോയ്ങ് 777-300 ഇ.ആർ, നാരോബോഡി എയർബസ് എ 320 നിയോ വിമാനങ്ങളാണ് ഹ്രസ്വ-മധ്യ-ദീർഘദൂര അന്താരാഷ്ട്ര സർവിസിനായി ഉപയോഗിക്കുക.

2022 ജനുവരിയിൽ ടാറ്റ ഗ്രൂപ്, എയർ ഇന്ത്യ ഏറ്റെടുത്ത ശേഷം 42 വിമാനങ്ങൾ പാട്ടത്തിനെടുത്തിരുന്നു.

15 മാസത്തിനുള്ളിൽ ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാരിൽ 30 ശതമാനം വിഹിതം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ സെപ്റ്റംബറിൽ 30 വിമാനങ്ങൾ പാട്ടത്തിനെടുത്ത് സർവിസിനെത്തിച്ചിരുന്നു.

പുതുതായി പാട്ടത്തിനെടുക്കുന്ന എ 320 നിയോ വിമാനങ്ങൾ ഹ്രസ്വ- മധ്യദൂര അന്താരാഷ്ട്ര സർവിസിനൊപ്പം ആഭ്യന്തര യാത്രക്കും ഉപയോഗിക്കുമെന്ന് എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ദീർഘകാലമായി സർവിസിന് ഉപയോഗിക്കാതിരുന്ന 19 വിമാനങ്ങൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി സർവിസിന് എത്തിച്ചിരുന്നു. ഇത്തരത്തിലുള്ള ഒമ്പത് വിമാനങ്ങൾ കൂടി ഉടൻ പറന്നുതുടങ്ങും.

എയർ ഇന്ത്യ മാറ്റത്തിന്റെ പാതയിലാണെന്നും ആഭ്യന്തര- അന്താരാഷ്ട്ര റൂട്ടുകളിൽ കൂടുതൽ സാന്നിധ്യം അറിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ കാംപെൽ വിൽസൺ പറഞ്ഞു.

X
Top