കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

അഡോബിക്കെതിരെ യുഎസ് ഭരണകൂടം

ന്യൂയോർക്ക്: സബ്സ്ക്രിപ്ഷന് പ്ലാന് നേരത്തെ നിര്ത്തലാക്കാന് അതിഭീമമായ തുക ഈടാക്കുന്ന വിവരം മറച്ചുവെച്ച അഡോബിക്കെതിരെ യുഎസ് ഭരണകൂടം. ഇതിനെ തുടര്ന്ന് അഡോബി സേവനങ്ങളുടെ സബ്സ്ക്രിപ്ഷന് എടുത്തവര്ക്ക് അത് പിന്വലിക്കുന്ന പ്രക്രിയ സങ്കീര്ണവും ചെലവേറിയതുമാവുകയാണ്.

കാലിഫോര്ണിയയിലെ സാന്ഹൊസെയിലുള്ള ഫെഡറല് കോടതിയിലാണ് കമ്പനിക്കെതിരെ ഫെഡറല് ട്രേഡ് കമ്മീഷന് പരാതി നല്കിയിരിക്കുന്നത്.

ഫീസുമായി ബന്ധപ്പെട്ട വിവരങ്ങളും അഡോബിയുടെ ജനപ്രിയമായ ‘ആന്വല് പെയ്ഡ് മന്ത്ലി’ സബ്സ്ക്രിപ്ഷന് പ്ലാന് സംബന്ധിച്ച പ്രധാനപ്പെട്ട വ്യവസ്ഥകളും അഡോബി മറച്ചുവെക്കുകയാണെന്നും കമ്മീഷന് പരാതിയില് ആരോപിക്കുന്നു.

അവ ഉപഭോക്താക്കളുടെ ശ്രദ്ധയില് വരാത്ത വിധം ടെക്സ്റ്റ് ബോക്സുകള്ക്കുള്ളിലും ഹൈപ്പര് ലിങ്കുകളിലും ആക്കിവെക്കുകയാണ്.

പരാതിയില് പറയുന്നതനുസരിച്ച് അഡോബിയുടെ സബ്സ്ക്രിപ്ഷന് പ്ലാന് നേരത്തെ പിന്വലിക്കുകയാണെങ്കില് ബാക്കി നല്കാനുള്ള തുകയുടെ 50 ശതമാനം ടെര്മിനേഷന് ഫീസ് ആയി നല്കണം.

സബ്സ്ക്രിപ്ഷന് പിന്വലിക്കാന് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ അഡോബി അനാവശ്യമായ വിവിധ പേജുകളിലേക്ക് കൊണ്ടുപോവുകയാണെന്നും മൊബൈല് ഫോണില് സബ്സ്ക്രിപ്ഷന് പിന്വലിക്കാന് ശ്രമിക്കുമ്പോള് ഡിസ്കണക്ട് ആവുന്നുണ്ടെന്നും നടപടികള്ക്ക് കാലതാമസം വരുത്തുകയാണെന്നും എഫ്ടിസി പരാതിയില് പറയുന്നു.

മറഞ്ഞിരിക്കുന്ന ടെര്മിനേഷന് ഫീസിലൂടെയും കാന്സല് ചെയ്യുന്നതിനുള്ള അസംഖ്യം പ്രതിബന്ധങ്ങളിലൂടെയും അഡോബി ഉപഭോക്താക്കളെ വാര്ഷിക പ്ലാനില് തളച്ചിടുകയാണെന്ന് എഫ്ടിസി ഡയറക്ടര് സാമുവല് ലെവിന് പറഞ്ഞു. ഭാവിയില് ഇത് തുടരുന്നതിനുള്ള നടപടിയും പിഴയുള്പ്പടെ ആവശ്യപ്പെട്ടാണ് പരാതി.

അതേസമയം എഫ്ടിസിയുടെ പരാതിയെ കോടതിയില് നേരിടുമെന്നാണ് അഡോബിയുടെ ജനറല് കൗണ്സലും ചീഫ് ട്രസ്റ്റ് ഓഫീസറുമായ ദന റാവുവിന്റെ പ്രതികരണം.

X
Top