പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നുവിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

എൻഡിടിവി ഏറ്റെടുക്കൽ: സ്ഥാപകർക്ക് കിട്ടിയത് 602 കോടി

ന്യൂഡൽഹി: അദാനി ഏറ്റെടുത്തതുവഴി പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ സ്ഥാപകരായ പ്രണോയ് റോയിക്കും രാധിക റോയിക്കും ലഭിച്ചത് 602.3 കോടി രൂപ. ഒരു ഓഹരിക്ക് 342.65 രൂപയെന്ന നിരക്കിലാണ് സ്ഥാപകരുടെ 27.26% ഓഹരി അദാനി വാങ്ങിയത്.

എൻഡിടിവിയിൽ 37.5 ശതമാനം ഓഹരിയുണ്ടായിരുന്ന അദാനി ഇതോടെയാണ് ഓഹരി വിഹിതം 64.71 ശതമാനമായി ഉയർത്തിയതും നിയന്ത്രണം പൂർണമായും ഏറ്റെടുത്തതും. എൻഡിടിവിയുടെ ഓഹരിവില 345.6 രൂപയാണ്. എൻഡിടിവിയുടെ 64.71% ഓഹരി ഏറ്റെടുക്കാൻ അദാനിക്ക് 3 ഘട്ടമായി ചെലവായത് ഏകദേശം 873 കോടി രൂപയാണ്.

ഏറ്റെടുക്കൽ നടപടി ഔദ്യോഗികമായി പൂർത്തിയായി.

ഏറ്റെടുക്കൽ ഇങ്ങനെ

1) 29.18% ഓഹരി: എൻഡിടിവിയിൽ 29.81% ഓഹരിയുണ്ടായിരുന്ന പ്രമോട്ടർ കമ്പനിയായ ആർആർപിആറിനെ 113.74 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പ് വരുതിയിലാക്കി.

2) 8.27% ഓഹരി: ഓപ്പൺ ഓഫറിൽ ഒരു ഓഹരിക്ക് 294 രൂപയെന്ന നിരക്കിൽ ചെലവാക്കിയത് 156.64 കോടി രൂപ.

3) 27.26% ഓഹരി: ഉടമകളായ പ്രണോയിയുടെയും രാധികയുടെയും 27.26% ഓഹരി 602.30 കോടി രൂപയ്ക്ക് വാങ്ങി.

X
Top