ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

ഇന്ത്യൻ ബഹിരാകാശ രംഗത്ത് സ്വകാര്യ വിപ്ലവം; ചരിത്രമെഴുതാൻ ‘വിക്രം 1’

ന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു സുവർണ അധ്യായം എഴുതിച്ചേർക്കാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്പേസ് ടെക് സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയറോസ്പേസ് (Skyroot Aerospace) ഒരുങ്ങുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഓർബിറ്റൽ ക്ലാസ് റോക്കറ്റായ ‘വിക്രം1’ (Vikram1) ന്റെ കന്നി പരീക്ഷണപ്പറക്കൽ ഇന്ന് രാവിലെ 11.30ന് നടക്കും. ഭാരതീയ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ഡോ. വിക്രം സാരാഭായിയോടുള്ള ആദരസൂചകമായി നാമകരണം ചെയ്തിരിക്കുന്ന ഈ ദൗത്യത്തിന് ‘മിഷൻ ആഗമൻ’ എന്നാണ് പേരിട്ടിരിക്കുന്നത്.

പൂർണമായും ഒരു ഇന്ത്യൻ സ്വകാര്യ കമ്പനി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത റോക്കറ്റ് സ്വന്തം മണ്ണിൽ നിന്ന് ഭ്രമണപഥത്തിലേക്ക് കുതിക്കുന്ന ചരിത്ര നിമിഷത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ (SDSC-SHAR) ചരിത്രപ്രസിദ്ധമായ ഒന്നാം വിക്ഷേപണ തറയിൽ (First Launchpad) നിന്നാണ് വിക്രം1 വിക്ഷേപിക്കുക.

ദിവസങ്ങൾ കാത്തിരിപ്പ്, ഒടുവിൽ..
ദിവസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കൊടുവിൽ വ്യാഴാഴ്ചയാണ് കമ്പനി ഔദ്യോഗികമായി തീയതി പുറത്തുവിട്ടത്. ‘ജൂലൈ 18, രാവിലെ 11.30. വിക്രം1 ടെസ്റ്റ് ഫ്ലൈറ്റ്1, മിഷൻ ആഗമൻ. കൗണ്ട്ഡൗൺ ആരംഭിക്കുന്നു’ എന്ന് സ്കൈറൂട്ട് സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.
റോക്കറ്റിന്റെ വിക്ഷേപണ പാതയിലും ബൂസ്റ്ററുകൾ പതിക്കുന്ന കടൽ മേഖലകളിലും ഇതിനോടകം തന്നെ അധികൃതർ വ്യോമ, നാവിക യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. വിക്ഷേപണ തറയിൽ റോക്കറ്റിന്റെ അസംബ്ലിങും സ്റ്റാക്കിങും പൂർത്തിയായിട്ടുണ്ട്.

ടെലിമെട്രി ഗ്രൗണ്ട് സ്റ്റേഷനുകളുമായും ട്രാക്കിങ് റഡാറുകളുമായും ഉള്ള ഇന്റർഫേസ് പരിശോധനകളും സ്കൈറൂട്ടിന്റെ ലോഞ്ച് കൺട്രോൾ സെന്ററിൽ നിന്നുള്ള അന്തിമ വാഹന പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയതായും റിപ്പോർട്ടുകൾ വന്നു. കന്നിപ്പറക്കലിലൂടെ റോക്കറ്റിന്റെ നിർണ്ണായകമായ പ്രവർത്തന ഡാറ്റകൾ ശേഖരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇസ്രോ ക്യാംപസിനുള്ളിലെ ആദ്യ ‘സ്വകാര്യ വിക്ഷേപണ തറ’
വിക്രം1 ന്റെ വിക്ഷേപണ വാർത്തകൾക്കൊപ്പം ഇന്ത്യൻ ബഹിരാകാശ മേഖലയെ കൂടുതൽ ജനകീയമാക്കുന്ന മറ്റൊരു നിർണായക ചുവടുവെപ്പാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിനുള്ളിൽ (SDSC-SHAR) ഒരുങ്ങിയിരിക്കുന്ന സ്വകാര്യ വിക്ഷേപണ തറയും മിഷൻ കൺട്രോൾ സെന്ററും (Mission Control Center). 2022 നവംബർ 25ന് തന്നെ ഈ സ്വകാര്യ ലോഞ്ച് പാഡ് ഇസ്രോ സജ്ജമാക്കിയിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത.

ഇന്ത്യൻ ബഹിരാകാശ മേഖല സ്വകാര്യ പങ്കാളികൾക്കായി തുറന്നുകൊടുക്കുന്നതിലും ഇസ്രോയുടെയും ബഹിരാകാശ വകുപ്പിന്റെയും കാര്യക്ഷമതി ഉറപ്പാക്കുന്നതിലും ഈ സംവിധാനം ഒരു വലിയ മുതൽക്കൂട്ടാണ്.അന്നത്തെ ഇസ്രോ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ എസ്. സോമനാഥ് ആണ് ഈ സ്വകാര്യ ലോഞ്ച് പാഡ് രാജ്യത്തിന് സമർപ്പിച്ചത്.

ലിക്വിഡ് സ്റ്റേജ് നിയന്ത്രിത വിക്ഷേപണങ്ങളെ പിന്തുണയ്ക്കാൻ ശേഷിയുള്ള ഈ സംവിധാനത്തിൽ, വിക്ഷേപണ തറയിൽ നിന്നും ഏകദേശം 4 കിലോമീറ്റർ അകലെയാണ് മിഷൻ കൺട്രോൾ സെന്റർ സ്ഥിതി ചെയ്യുന്നത്. വിക്ഷേപണ സമയത്ത് കപ്പലിന്റെ പ്രധാന ഫ്ലൈറ്റ് സുരക്ഷാ പാരാമീറ്ററുകൾ നിരീക്ഷിക്കാനും ആ വിവരങ്ങൾ തത്സമയം ഇസ്രോയുടെ പ്രധാന മിഷൻ കൺട്രോൾ സെന്ററുമായി പങ്കുവെക്കാനും തക്കവണ്ണമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സ്വകാര്യ മേഖലയുടെ ഈ കുതിച്ചുചാട്ടം വരും ദിവസങ്ങളിൽ ആഗോള ബഹിരാകാശ വിപണിയിൽ ഇന്ത്യയുടെ ശക്തി ഇരട്ടിയാക്കുമെന്നുറപ്പാണ്.

X
Top