പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ഏറ്റെടുക്കല്‍, ഫണ്ടിംഗ്, ലയനങ്ങളുള്‍പ്പടെയുള്ള ഡീലുകളിൽ 35 ശതമാനം കുറവ്

ന്യൂഡല്‍ഹി: 2023 ന്റെ ആദ്യ പാദത്തില്‍ ഇടപാടുകള്‍ 35 ശതമാനം കുറഞ്ഞ് 9.7 ബില്യണ്‍ ഡോളറിന്റേതായി. ലയനങ്ങള്‍, ഫണ്ടിംഗ്, ഏറ്റെടുക്കല്‍ തുടങ്ങിവ ഉള്‍പ്പടെയാണിത്. മൊത്തം 332 ഇടപാടുകളാണ് നടന്നത്.

ഡീല്‍ പ്രവര്‍ത്തനങ്ങളിലെ മൊത്തത്തിലുള്ള ഇടിവ് ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിക്കുന്നതായി വ്യവസായ റിപ്പോര്‍ട്ട് പറയുന്നു. ഗ്രാന്റ് തോണ്‍ടണ്‍ സമാഹരിച്ച ഡാറ്റ പ്രകാരം, മൊത്തം ഡീലുകളില്‍ പകുതിയിലധികവും എംആന്റ്എ (ലയനങ്ങളും ഏറ്റെടുക്കലുകളും) ആയിരുന്നു.

അളവ് തിരിച്ചുപറയുമ്പോള്‍, മൊത്തത്തിലുള്ള ഡീലുകള്‍ 46 ശതമാനം ഇടിഞ്ഞ് 332 ഇടപാടുകളായി. ഇടിവിന്റെ പ്രധാന കാരണം ഐപിഒ വിപണിയുടെ മയപ്പെടലാണ്. 2022 ലെ ഒന്നാം പാദത്തില്‍ 1 ബില്യണ്‍ ഡോളറുണ്ടായിരുന്ന ഐപിഒ വിപണി, നടപ്പ് വര്‍ഷം ഒന്നാം പാദത്തില്‍ 84.4 മില്യണ്‍ ഡോളറായി.

അതേസമയം ക്യുഐപി ഇനത്തില്‍ സ്‌പൈസ്‌ജെറ്റിന്റെ കാര്‍ഗോ, ലോജിസ്റ്റിക്‌സ് ബിസിനസ്സ് 301 ദശലക്ഷം ഡോളര്‍ സമാഹരിച്ചു.ഡാറ്റ പാറ്റേണ്‍സ് സമാഹരിച്ചത് 60 ദശലക്ഷം ഡോളര്‍. 2022 ലെ ഒന്നാം പാദത്തില്‍ മൊത്തം ക്യുഐപി 541 മില്യണ്‍ ഡോളറില്‍ താഴെയായിരുന്നു.

X
Top