2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

100 ബില്യണ്‍ ഡോളര്‍ നാഴികക്കല്ല് പിന്നിട്ട് ആല്‍ഫബെറ്റ്, സുന്ദര്‍ പിച്ചൈയ്ക്ക് എലോണ്‍ മസ്‌ക്കിന്റെ അഭിനന്ദനം

കാലിഫോര്‍ണിയ: ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് തങ്ങളുടെ ആദ്യ 100 ബില്യണ്‍ ഡോളര്‍ പാദ വരുമാനം രേഖപ്പെടുത്തി. നാഴികക്കല്ല് പിന്നിട്ടതിന്റെ സന്തോഷം ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍പിച്ചൈ എക്‌സ് പോസ്റ്റില്‍ പങ്കുവച്ചു.

“എല്ലാ പ്രധാന വിഭാഗങ്ങളും ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് മൂന്നാംപാദ വരുമാനം 100 ബില്യണ്‍ ഡോളറായി.(അഞ്ച് വര്‍ഷം മുന്‍പുള്ള ത്രൈമാസ വരുമാനം 50 ബില്യണ്‍ ഡോളറായിരുന്നു),” പിച്ചൈ എഴുതി. എല്ലാ വിഭാഗങ്ങളിലും കൃത്രിമ ബുദ്ധി (എഐ) സന്നിവേശിപ്പിച്ചതാണ് നേട്ടത്തിന് കാരണം.

പോസ്റ്റ് വൈറലായതിന് പുറകെ ടെക്ക് അതികായനും ടെസ്ല, സ്‌പേസ് എക്‌സ് സിഇഒയുമായ എലോണ്‍ മസ്‌ക്ക് പിച്ചൈയെ പ്രശംസിച്ചു.”മികച്ച പ്രകടനം” എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. “നന്ദി, ആവേശകരമായ കാര്യങ്ങള്‍ ഇനിയുമുണ്ട്” എന്ന് പിച്ചൈ മറുപടി നല്‍കി.

ആല്‍ഫബെറ്റിന്റെ മൂന്നാം പാദ ഫലങ്ങള്‍ ചരിത്രപരമായ ഒരു നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നത്. മൊത്തം വരുമാനം ആദ്യമായി 100 ബില്യണ്‍ ഡോളര്‍ കവിഞ്ഞപ്പോള്‍ അറ്റാദായം ഓഹരിയൊന്നിന് 2.87 ഡോളര്‍. സെര്‍ച്ച്, ക്ലൗഡ്, യൂട്യൂബ്, എഐ ഉല്‍പ്പന്നങ്ങളിലെ വിശാലമായ വളര്‍ച്ചയാണ് കാരണം.

വില്‍പ്പന 102.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 87.5 ബില്യണ്‍ ഡോളറായിരുന്നു,

X
Top