100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ഐബിസി: ആര്‍ബിഐ ഗവര്‍ണര്‍ പാര്‍ലമെന്ററി പാനലുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റന്‍സി കോഡി(ഐബിസി) ന്റെ അവലോകനത്തിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണ്ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യാഴാഴ്ച പാര്‍ലിമെന്ററി സ്റ്റാന്റിംഗ കമ്മിറ്റിയ്ക്ക മുന്‍പാകെ ഹാജരാകും. നിയമം പ്രാവര്‍ത്തികമാക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ കമ്മിറ്റി ഗവര്‍ണറുമായി ചര്‍ച്ച ചെയ്യും.

പൊതുമേഖല ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ പ്രതിനിധികളും പാനലുമായി കൂടിയാലോചന നടത്തുന്നുണ്ട്. അവലോകനം ഐബിസിയുടെ ഫലപ്രാപ്തി, പരിഷ്‌ക്കരണ സാധ്യത എന്നിവ ലക്ഷ്യം വയ്ക്കുന്നു.

പാപ്പരത്ത കേസുകള്‍ സമയബന്ധിതമായി കൈകാര്യം ചെയ്യുന്നതിനും ഇത് സംബന്ധിച്ച തീരുമാനമെടുക്കല്‍ പ്രക്രിയകള്‍ ഏകീകരിക്കുന്നതിനും അതുവഴി നിയമത്തിന്റെ നൂലാമാലകള്‍ ഒഴിവാക്കാനുമാണ് ഐബിസി നടപ്പിലാക്കിയത്. പാപ്പരത്തം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുക, ആസ്തികളുടെ മൂല്യം വര്‍ധിപ്പിക്കുക, സംരഭകത്വം പ്രോത്സാഹിപ്പിക്കുക, കക്ഷികളുടെ താല്‍പര്യം സരക്ഷിക്കുക എന്നിവ ലക്ഷ്യമാണ്.

സാമ്പത്തിക സ്ഥിരതയുടേയും നിര്‍വഹണ കാര്യക്ഷമതയുടേയും ആവശ്യകതയെക്കുറിച്ച് ആര്‍ബിഐ ഗവര്‍ണര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ നിയമത്തിന്റെ ഫലപ്രാപ്തിയ്ക്ക് ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് പാനലംഗങ്ങള്‍. 2016 ലാണ് ഐബിസി നിയമമാകുന്നത്.

X
Top