കേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷനിലേക്ക് മാറുമെന്ന് ബജറ്റ് പ്രഖ്യാപനംതടവുകാരുടെ ക്ഷേമത്തിന് മുൻഗണന; തിരക്ക് പരിഹരിക്കാൻ പുതിയ ജയിലുകൾ വേണമെന്ന് ധനമന്ത്രി

യെസ് ബാങ്ക് 1 ബില്യൺ ഡോളറിന്റെ നിക്ഷേപം സമാഹരികുന്നതായി റിപ്പോർട്ട്

മുംബൈ: ഒരു അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി (ARC) മുഖേനയുള്ള മോശം വായ്പകളുടെ വലിയൊരു ഭാഗം എഴുതിത്തള്ളാനുള്ള ഒരു നീണ്ട ഇടപാടിനെത്തുടർന്നുണ്ടായ കാലതാമസത്തിന് ശേഷം, സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ കാർലൈൽ, അഡ്വെന്റ് ഇന്റർനാഷണൽ എന്നിവയിൽ നിന്ന് 1 ബില്യൺ ഡോളറിന്റെ ധനസമാഹരണം പൂർത്തിയാകുന്നതിന്റെ വക്കിലാണ് യെസ് ബാങ്കെന്ന് ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു. വാഷിംഗ്ടണിൽ സ്ഥിതി ചെയ്യുന്ന കാർലൈൽ ഗ്രൂപ്പിന് യെസ് ബാങ്കിന്റെ 10% ഓഹരി കൺവെർട്ടിബിൾ കടത്തിലൂടെ വാങ്ങാൻ താൽപ്പര്യമുണ്ടെന്ന് ഈ മാസം ആദ്യം മറ്റൊരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ഈ ധനസഹായം അവലോകനം ചെയ്യാൻ ബാങ്കിന്റെ ഡയറക്ടർ ബോർഡ് ജൂലൈ പകുതിയോടെ യോഗം ചേരുമെന്ന് ദേശിയ മാധ്യമമായ മിന്റ് റിപ്പോർട്ട് ചെയ്തു.

യെസ് ബാങ്കിൽ 3,750-4,500 കോടി രൂപയുടെ (500-600 മില്യൺ ഡോളർ) നിക്ഷേപം നടത്താൻ കാർലൈൽ പദ്ധതിയിടുന്നതായി നേരത്തെ തന്നെ വാർത്തകൾ പുറത്ത് വന്നിരുന്നു. ബാങ്കിനെ പുനർനിർമ്മിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സർക്കാരും പ്രത്യേക പദ്ധതി ആവിഷ്കരിച്ച് രണ്ട് വർഷത്തിന് ശേഷം പുനർനിർമ്മാണ പരിപാടിയിൽ നിന്ന് പുറത്തുകടക്കാനുള്ള നടപടികൾ ആരംഭിച്ചതായി ജൂൺ 8 ന് യെസ് ബാങ്ക്  പ്രഖ്യാപിച്ചിരുന്നു.

ബാങ്കിന്റെ പ്രവർത്തനത്തിലെ വലിയ വിജയത്തെ തുടർന്ന് സ്കീമിന്റെ ഡയറക്ടർ ബോർഡ് പുതിയ ബോർഡ് രൂപീകരിക്കാനും, ഇതിനായി ഓഹരി ഉടമകളുടെ അനുമതി തേടാനും നിർദ്ദേശിച്ചിരുന്നു. ചൊവ്വാഴ്ച യെസ് ബാങ്കിന്റെ ഓഹരി 2 ശതമാനത്തിന്റെ നേട്ടത്തിൽ 12.60 രൂപയിലെത്തി. 

X
Top