ഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

ശ്ചിമേഷ്യന്‍ യുദ്ധം ശമനമില്ലാതെ തുടരുന്നതിനിടെ പ്രതിസന്ധി ഇന്ത്യയില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. എല്‍പിജി ലഭ്യത കുറഞ്ഞതോടെ ഹോട്ടലും റസ്റ്ററന്റുകളും അടയ്‌ക്കേണ്ട സ്ഥിതിയിലാണ്. ഭക്ഷണലഭ്യത കുറയുന്നത് ടൂറിസം രംഗത്തിനും തിരിച്ചടിയാകുകയാണ്. പാചകവാതകത്തില്‍ പ്രതിസന്ധിയായതോടെ കേരളത്തിലെ വിനോദസഞ്ചാര മേഖലകളിലും അതിന്റെ പ്രതിഫലനം ദൃശ്യമാണ്.

മൂന്നാറില്‍ അടക്കം നേരത്തെ ബുക്ക് ചെയ്തവര്‍ യാത്ര റദ്ദാക്കുന്നതായി അറിയിച്ചതായി ഹോംസ്‌റ്റേ നടത്തിപ്പുകാര്‍ പറയുന്നു. എല്‍പിജി ക്ഷാമം മറികടക്കാനായില്ലെങ്കില്‍ വേനല്‍ക്കാല സീസണിനെ അത് ദോഷകരമായി ബാധിക്കും. പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നല്ലരീതിയില്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ വരാറുണ്ട്. യുദ്ധപ്രതിസന്ധി നീണ്ടുനിന്നാല്‍ ടൂറിസത്തില്‍ അധിഷ്ടിതമായ ബിസിനസ് ചെയ്യുന്നവര്‍ പ്രതിസന്ധിയിലാകും.

പുതിയ ബുക്കിംഗുകള്‍ കുറഞ്ഞു
സാധാരണഗതിയില്‍ ഹില്‍ സ്റ്റേഷനുകളില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വരുന്ന സമയമാണിത്. എന്നാല്‍ ഇത്തവണ യുദ്ധം ആരംഭിച്ച ശേഷം പുതിയ ബുക്കിംഗുകളില്‍ കുറവുണ്ടായിട്ടുണ്ട്. എല്‍പിജി പ്രതിസന്ധി വര്‍ധിച്ചതോടെ പലരും യാത്രയുടെ കാര്യത്തില്‍ തീരുമാനം നീട്ടിയെന്നാണ് വിനോദസഞ്ചാര മേഖലയിലുള്ളവര്‍ പറയുന്നത്.

വേനല്‍ കടുക്കുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ മൂന്നാറിലും വയനാട്ടിലെ വിവിധ കേന്ദ്രങ്ങളിലും അത്യാവശ്യം നല്ലരീതിയില്‍ സഞ്ചാരികളെത്താറുണ്ട്. വിദേശ സഞ്ചാരികളേക്കാള്‍ കൂടുതല്‍ ഉത്തരേന്ത്യന്‍ സഞ്ചാരികളാണ് ഈ സമയത്ത് കേരളം ആസ്വദിക്കാനെത്തുന്നത്.

കടുത്ത ചൂട് അനുഭവപ്പെട്ട 2024ല്‍ മറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം കുറവായിരുന്നെങ്കിലും മൂന്നാറിലേക്ക് ജനപ്രവാഹമായിരുന്നു.

X
Top