വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

ജൂൺ പാദത്തിൽ 21% ഇടിവോടെ 2,563 കോടി രൂപയുടെ അറ്റാദായം നേടി വിപ്രോ

ന്യൂഡൽഹി: ഐടി കമ്പനിയായ വിപ്രോയുടെ ജൂൺ പാദത്തിലെ ലാഭം 20.9 ശതമാനം ഇടിഞ്ഞ് 2,563 കോടി രൂപയായി. വിശകലന വിദഗ്ദ്ധരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കമ്പനി കാഴ്ചവെച്ചില്ല. ലാഭത്തിൽ ഇടിവുണ്ടായിട്ടും ഈ പാദത്തിലെ വരുമാനം 17.9 ശതമാനം ഉയർന്ന് 21,528.6 കോടി രൂപയായി. ഐടി സേവന വിഭാഗത്തിലെ കമ്പനിയുടെ പ്രവർത്തന മാർജിൻ 200 ബിപിഎസ് കുറഞ്ഞ് 15 ശതമാനമായി. സ്ഥിരമായ കറൻസി (സിസി) അടിസ്ഥാനത്തിൽ ഐടി സേവന വിഭാഗത്തിലെ വരുമാനം 17.2 ശതമാനം വർഷം വർധിച്ച് 2,735.5 മില്യൺ ഡോളറിലെത്തി. കൂടാതെ, സ്ഥാപനത്തിന്റെ പ്രവർത്തന മാർജിൻ 15 ശതമാനത്തിൽ താഴെയാണ് എന്ന് വിപ്രോ സിഎഫ്ഒ ജതിൻ ദലാൽ പറഞ്ഞു. രണ്ടാം പാദത്തിൽ 3 മുതൽ 5 ശതമാനം വരെ വരുമാന വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

രണ്ടാം പാദത്തിലെ ഐടി സേവന ബിസിനസിൽ നിന്നുള്ള വരുമാനം 2,817 മില്യൺ മുതൽ 2,872 മില്യൺ ഡോളർ വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിപ്രോ പറഞ്ഞു. അതേസമയം, എല്ലാ സ്ട്രാറ്റജിക് മാർക്കറ്റ് യൂണിറ്റുകളും ആഗോള ബിസിനസ് ലൈനുകളും ജൂൺ പാദത്തിൽ ഇരട്ട അക്കത്തിൽ വളർന്നതായി കമ്പനി പറഞ്ഞു. അവലോകന പാദത്തിൽ 15,446 ജീവനക്കാരെ കൂടി ചേർത്തതോടെ മൊത്തം ജീവനക്കാരുടെ എണ്ണം 2.58 ലക്ഷമായി ഉയർന്നു. സെക്ടറുകൾ തിരിച്ചുള്ള പ്രകടനം നോക്കിയാൽ വിപ്രോ അതിന്റെ വരുമാനത്തിന്റെ 35.4 ശതമാനം ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ് എന്നിവയിൽ നിന്ന് നേടിയതായും, തുടർന്ന് ഉപഭോക്താവിൽ നിന്ന് 18.5 ശതമാനവും ആരോഗ്യത്തിൽ നിന്ന് 11.5 ശതമാനവും നേടിയതായും കണക്കുകൾ കാണിക്കുന്നു.

X
Top