ധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം

വാള്‍സ്ട്രീറ്റ് സൂചികകള്‍ ഉയര്‍ന്നു

ന്യൂഡല്‍ഹി: ചാഞ്ചാട്ടത്തിനൊടുവില്‍ വാള്‍സ്ട്രീറ്റ് സൂചികകള്‍ വെള്ളിയാഴ്ച ഉയര്‍ന്നു. എസ്ആന്റ്പി500 1.4 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഡൗജോണ്‍സും നസ്ദാഖ് കോമ്പസിറ്റും 1.3 ശതമാനം വീതമാണ് കൂട്ടിച്ചേര്‍ത്തത്. ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധന മാന്ദ്യഭീതി ഉയര്‍ത്തിയ ഘട്ടത്തിലാണ് സൂചികകള്‍ ഉയര്‍ന്നത്.

സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ കുറവ് പ്രകടമാണ്. യു.എസ് സര്‍ക്കാര്‍ പുറത്തുവിട്ട ഡാറ്റ പ്രകാരം തൊഴിലില്ലായ്മ ഒക്ടോബറില്‍ വര്‍ധിച്ചു. താരതമ്യേന കുറഞ്ഞ എണ്ണം ജോലികളാണ് തൊഴിലുടമകള്‍ കൂട്ടിച്ചേര്‍ത്തത്.

വേതന വര്‍ദ്ധനവിന്റെ തോതിലും ഇടിവുണ്ടായിട്ടുണ്ട്. മറ്റ് ആഗോള സൂചികകള്‍ ഉയര്‍ന്നതും ശ്രദ്ധേയമായി. എല്ലാ യൂറോപ്യന്‍ വിപണികളും നേട്ടത്തിലായപ്പോള്‍ സൗദി അറേബ്യയുടെ തദാവുല്‍ ഓള്‍ ഷെയറും ജപ്പാനീസ് നിക്കൈയും മാത്രമാണ് ഏഷ്യയില്‍ താഴ്ച വരിച്ചത്.

കോവിഡ് നിയന്ത്രണങ്ങളില്‍ ചൈന ഇളവ് വരുത്തിയേക്കുമെന്ന റിപ്പോര്‍ട്ട് ഏഷ്യന്‍ സൂചികകളെ ഉയര്‍ത്തുകയായിരുന്നു.

X
Top