ധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം

തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ നഷ്ടത്തിലായി വാള്‍സ്ട്രീറ്റ് സൂചികകള്‍

ന്യൂയോര്‍ക്ക്: പ്രക്ഷുബ്ധമായ പാദത്തിന്റെ ഫിനിഷിംഗ് ലൈനില്‍ വാള്‍സ്ട്രീറ്റ് സൂചികകള്‍ക്ക് കാലിടറി. രണ്ട് പതിറ്റാണ്ടിനിടയിലെ കുത്തനെയുള്ള ഇടിവ് നേരിട്ടാണ് എസ്ആന്റ്പി500 വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ചരിത്രത്തിലെ ഉയര്‍ന്ന പണപ്പെരുപ്പം, പലിശനിരക്ക്, മാന്ദ്യഭീതി എന്നിവയാണ് സൂചികകളെ തളര്‍ത്തുന്നത്.

തുടക്കത്തില്‍ ചെറിയ റാലി റദ്ദാക്കി മൂന്ന് പ്രധാന സൂചികകളും കുത്തനെ താഴ്ന്നു. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 500.1 പോയിന്റ് അഥവാ 1.71 ശതമാനം ഇടിഞ്ഞ് 28,725.51 ലെവലിലും എസ് ആന്റ് പി 500 54.85 പോയിന്റ് അഥവാ 1.51 ശതമാനം നഷ്ടപ്പെട്ട് 3,585.62 ലെവലിലും നാസ്ഡാക്ക് കോമ്പോസിറ്റ് 161.89 പോയിന്റ് അഥവാ 1.51 ശതമാനം ഇടിഞ്ഞ് 10,575.62 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

ഇതോടെ എസ് ആന്റ് പിയും ഡൗവും തുടര്‍ച്ചയായ മൂന്നാം പ്രതിവാര ഇടിവും മൂന്ന് സൂചികകളും തുടര്‍ച്ചയായ രണ്ടാം പ്രതിമാസ നഷ്ടവും രേഖപ്പെടുത്തി. ഇതോടെ വാള്‍സ്ട്രീറ്റ് ഒരു വര്‍ഷത്തെ ആദ്യ ത്രൈമാസ (പാദ)തകര്‍ച്ച നേരിട്ടു. എസ്ആന്റ്പി,നസ്ദാഖ് എന്നിവയുടെ 2008 ന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ നഷ്ടം, ഡൗവിന്റെ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ത്രൈമാസ വീഴ്ച എന്നിങ്ങനെയുള്ള പ്രത്യേകതകളും വാള്‍സ്ട്രീറ്റ് തകര്‍ച്ചയ്ക്കുണ്ട്.

X
Top