രാജ്യത്ത് ഇന്ധനവില വീണ്ടും വർ‌ധിപ്പിച്ചു; നാലുദിവസത്തിനിടെ വിലകൂട്ടിയത് രണ്ടാംതവണറഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയ ഇളവ് നീട്ടി ട്രംപ് സർക്കാർകേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചുപ്ലാറ്റിനം ഇറക്കുമതി തീരുവ കുത്തനെ കൂട്ടി; രാജ്യത്ത് കാറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില കൂടിയേക്കും

പ്രമോട്ടർ ഗ്രൂപ്പിന് 436 കോടിയുടെ ഇക്വിറ്റി അനുവദിക്കാൻ വോഡഫോൺ ഐഡിയക്ക് അനുമതി

മുംബൈ: പ്രമോട്ടർ സ്ഥാപനമായ വോഡഫോൺ ഗ്രൂപ്പിന് 436.21 കോടി രൂപയുടെ ഇക്വിറ്റി അനുവദിക്കാൻ കടക്കെണിയിലായ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയയുടെ ഷെയർഹോൾഡർമാർ അനുമതി നൽകി. കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ സമർപ്പിച്ച വോട്ടിംഗ് ഫലങ്ങൾ അനുസരിച്ച് വോഡഫോൺ ഐഡിയയുടെ (VIL) 99.94 ശതമാനം ഓഹരി ഉടമകളും വോഡഫോൺ ഗ്രൂപ്പ് സ്ഥാപനമായ യൂറോ പസഫിക് സെക്യൂരിറ്റീസിന് ഇക്വിറ്റി അനുവദിക്കുന്നതിന് അംഗീകാരം നൽകി. നിലവിൽ വോഡഫോൺ ഗ്രൂപ്പിന് കമ്പനിയിൽ 58.46 ശതമാനവും ആദിത്യ ബിർള ഗ്രൂപ്പിന് 16.53 ശതമാനവും ഓഹരിയുണ്ട്. മാർച്ചിൽ വോഡഫോൺ ഗ്രൂപ്പിൽ നിന്ന് 3,375 കോടി രൂപയും ആദിത്യ ബിർള ഗ്രൂപ്പിൽ നിന്ന് 1,125 കോടി രൂപയും കമ്പനി സമാഹരിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി വിഐഎൽ ബാഹ്യ സ്രോതസ്സുകളിൽ നിന്ന് 20,000-25,000 കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കാൻ ശ്രമിച്ചുവെങ്കിലും നിക്ഷേപകരെ ആകർഷിക്കുന്നതിൽ അവർ പരാജയപ്പെട്ടു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സർക്കാർ ഒരു പരിഷ്കരണ പാക്കേജ് പ്രഖ്യാപിച്ചിരുന്നു, ഇത് വോഡഫോൺ ഐഡിയയ്ക്ക് ഏറെ ഗുണം ചെയ്തു. ബിസിനസ്സിലെ നിക്ഷേപത്തിന് പണലഭ്യത നൽകുന്നതിനായി ഏകദേശം 16,100 കോടി രൂപയുടെ പലിശ കുടിശ്ശിക കമ്പനിയുടെ 33 ശതമാനം ഓഹരികളാക്കി മാറ്റാൻ സർക്കാർ വൊഡാഫോൺ ഐഡിയയ്ക്ക് അനുമതി നൽകിയിരുന്നു. എന്നിട്ടും, ഉയർന്ന ലിവറേജും ദുർബലമായ ബാലൻസ് ഷീറ്റും നെറ്റ്‌വർക്കിൽ നിക്ഷേപിക്കാനുള്ള കമ്പനിയുടെ കഴിവിനെ ദുർബലപ്പെടുത്തിയതായി വിശകലന വിദഗ്ധർ പറഞ്ഞു. 2022 മാർച്ച് 31-ലെ കണക്കനുസരിച്ച് ഗ്രൂപ്പിന്റെ മൊത്തം കടം 1,97,878.2 കോടി രൂപയാണ്. 

X
Top