വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

വിജയ് മല്യക്ക് ഓഹരി വിപണിയിൽ മൂന്നുവർഷത്തെ വിലക്ക്

ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ വിജയ് മല്യയെ ഓഹരി വിപണിയിൽ നിന്നും മൂന്ന് വർഷത്തേക്ക് വിലക്കി. യുബിഎസ് എജിയിലുള്ള വിദേശബാങ്ക് അക്കൗണ്ടുകൾ വഴി ഇന്ത്യൻ ഓഹരി വിപണിയിലേക്ക് നിക്ഷേപം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

യുണൈറ്റഡ് ബ്രൂവറീസിന്റെ മുൻ മേധാവിയും യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ (യുഎസ്എൽ) പ്രധാന ഓഹരി പങ്കാളിയുമാണഅ വിജയ് മല്യ. സ്വന്തം കമ്പനികളുടെ ഓഹരികൾ പരോക്ഷമായി വ്യാപാരം ചെയ്യുന്നതിനുള്ള നീക്കം കണ്ടെത്തിയതിനെ തുടർന്നായിരുന്നു സെബി ചീഫ് ജനറൽ മാനേജർ അനിത അനൂപ് നടപടിയെടുത്തത്.

വിദേശ നിക്ഷേപ സ്ഥാപനമായ (എഫ്ഐഐ) യുബിഎസ് എജി വഴി ലണ്ടനിലെ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് ഇടപാടുകൾ നടന്നതെന്നും അവർ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികൾ വഞ്ചനാപരം മാത്രമല്ല, സെക്യൂരിറ്റീസ് മാർക്കറ്റിന്റെ സമഗ്രതയ്ക്ക് ഭീഷണിയുമാണെന്ന് അവർ പറഞ്ഞു.

മല്യക്ക് ആദ്യമായല്ല വിലക്കേർപ്പെടുത്തുന്നതെന്ന് സെബി റിപ്പോർട്ട് വ്യക്തമാക്കുന്നു. യുഎസ്എല്ലിന്റെ ഓഹരികളിലെ ക്രമരഹിത വ്യാപാരവും ഇടപാടുകളും കൈകാര്യം ചെയ്തതിന് 2018 ജൂൺ 1 മുതൽ മൂന്ന് വർഷത്തേക്ക് സെബി അദ്ദേഹത്തെ ഓഹരി വിപണിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.

സെക്യൂരിറ്റീസ് നിയമങ്ങളുടെ ലംഘനം കണ്ടെത്തിയെന്നാണ് സെബിയുടെ പുതിയ ഉത്തരവ്. ഇത് വിപണി നിരോധനം മൂന്ന് വർഷത്തേക്ക് കൂടി നീട്ടാൻ കാരണമായി.

X
Top