അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

യുഎസ് തീരുവ; വ്യവസായ മന്ത്രിയുമായി ചർച്ച നടത്തി ബാങ്കുകളുടെ സമിതി

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 50 ശതമാനം തീരുവ അമേരിക്ക ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കയറ്റുമതി കേന്ദ്രീകൃത വാണിജ്യമേഖലയ്ക്ക് പ്രവര്‍ത്തന മൂലധനം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് സംസ്ഥാനതല ബാങ്കുകളുടെ സമിതി (എസ്എല്‍ബിസി) പറഞ്ഞു. സംസ്ഥാന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവുമായി എസ്എല്‍ബിസി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക് ശേഷമാണ് ഈ ധാരണയായത്.

ഈ മാസം 18 ന് ചേരുന്ന എസ്എല്‍ബിസി യോഗത്തില്‍ ഈ വിഷയം പരിഗണിക്കാമെന്ന് പ്രതിനിധികള്‍ മന്ത്രിക്ക് ഉറപ്പു നല്കി. കൂടിയ തീരുവ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കയറ്റുമതി മേഖലയിലെ പല ഓര്‍ഡറുകളും റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.ഇതു മൂലം പ്രവര്‍ത്തന മൂലധനത്തിനായുള്ള കയറ്റുമതി മേഖലയുടെ അപേക്ഷകള്‍ പല ബാങ്കുകളും വൈകിപ്പിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ മന്ത്രിയുമായി നടത്തിയ യോഗത്തില്‍ കയറ്റുമതി കേന്ദ്രീകൃത മേഖലയിലെ വ്യവസായികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി എസ്എല്‍ബിസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.

വാണിജ്യ മേഖലയ്ക്കൊപ്പം സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം ഉറപ്പ് നല്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നിവേദനം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമ്പോള്‍ കയറ്റുമതി മേഖലയുടെ ആവശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ആഭ്യന്തരവിപണി കൂടുതലായി ഉപയോഗപ്പെടുത്തണം. ലോക കേരള സഭയിലെ അംഗങ്ങളുമായി ചേര്‍ന്ന് പുതിയ കയറ്റുമതി വിപണി കണ്ടെത്താന്‍ ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.

X
Top