കേരളത്തിന്റെ കയറ്റുമതി വരുമാനം ഇടിയുന്നുരാജ്യത്ത് ഇന്ധനവില വീണ്ടും വർ‌ധിപ്പിച്ചു; നാലുദിവസത്തിനിടെ വിലകൂട്ടിയത് രണ്ടാംതവണറഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയ ഇളവ് നീട്ടി ട്രംപ് സർക്കാർകേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചു

ഇന്ത്യയിൽ ബയോസൊല്യൂഷൻ ബിസിനസ് ഇരട്ടിയാക്കാൻ പദ്ധതിയിട്ട് യുപിഎൽ

ഡൽഹി: അഗ്രികൾച്ചർ പ്രൊഡക്‌ട്‌സ് ആൻഡ് സൊല്യൂഷൻസ് കമ്പനിയായ യുപിഎൽ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ബയോസൊല്യൂഷൻസ് ബിസിനസ് ഇരട്ടിയാക്കാൻ പദ്ധതിയിടുന്നു. ആഗോളതലത്തിൽ ബയോസൊല്യൂഷൻസ് 4,000 കോടി രൂപയുടെ ബിസിനസാണ്, എന്നാൽ ഇന്ത്യയിൽ ഇത് 400 കോടി രൂപയുടേതാണ്. അടുത്ത 24 മാസത്തിനുള്ളിൽ 30 പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. സുസ്ഥിര കൃഷിയിലേക്കുള്ള കമ്പനിയുടെ ബിസിനസ് മോഡലിന്റെ മാറ്റത്തിന്റെ ഭാഗമാണ് ഈ പദ്ധതി.

സുസ്ഥിരതയ്ക്കാണ് തങ്ങൾക്ക് മുൻഗണന നൽകുന്നതെന്നും, കർഷകരെ കൂടുതൽ പ്രതിരോധശേഷിയുള്ളവരാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും യുപിഎൽ സിഇഒ ജയ് ഷ്രോഫ് പറഞ്ഞു. കാർഷിക സമ്പ്രദായങ്ങൾ കൂടുതൽ സുസ്ഥിരമാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും വ്യവസായത്തിന്റെ പ്രവർത്തന രീതിയെ മാറ്റുന്ന സുസ്ഥിര സാങ്കേതികവിദ്യകളും പ്ലാറ്റ്‌ഫോമുകളും സൃഷ്ടിക്കുന്നതിനായി യുപിഎൽ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സംരംഭങ്ങളുടെ ഭാഗമായി, കരിമ്പ് കർഷകർക്കായി യുപിഎൽ അവരുടെ പേറ്റന്റ് നേടിയ സീബ ടെക്നോളജിയുടെ വാണിജ്യ സമാരംഭം പ്രഖ്യാപിച്ചു.

ഈ സീബ ടെക്നോളജി വെള്ളം 20% ലാഭിക്കുന്നതിനും രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും അതിലൂടെ കർഷകന്റെ മൊത്തത്തിലുള്ള ചിലവ് കുറയ്ക്കുകയും അവരുടെ ഉൽപാദനവും വരുമാനവും മെച്ചപ്പെടുത്തുകയും ചെയ്യും. 70 ഗ്രാമങ്ങളിലെ 4,000 കർഷകരിലേക്ക് സുസ്ഥിരമായ കരിമ്പ് ഉൽപ്പാദന പരിപാടി എത്തിക്കാൻ യുപിഎൽ ചൊവ്വാഴ്ച പൂനെയിലെ ശ്രീനാഥ് മസ്കോബ ഷുഗർ മില്ലുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇതിലൂടെ മൂന്ന് വർഷത്തിനുള്ളിൽ ഒരു മില്യൺ ഏക്കർ കൃഷി വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

X
Top