വിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവ്; ചൈനീസ് പങ്കാളിത്തമുള്ള കമ്പനികള്‍ക്കും ഇനി ഗ്രീന്‍ സിഗ്‌നല്‍നിര്‍മ്മാണ മേഖലയില്‍ ഏപ്രിലില്‍ കരുത്തുറ്റ തിരിച്ചുവരവ്നികുതി പിരിവില്‍ വളര്‍ച്ച അഞ്ച് ശതമാനം മാത്രംപശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നു

ജൂൺ പാദ അറ്റാദായത്തിൽ 32% വർധന രേഖപ്പെടുത്തി യൂണിയൻ ബാങ്ക്

കൊച്ചി: 2022 ജൂണിൽ അവസാനിച്ച പാദത്തിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 32 ശതമാനം വർധിച്ച് 1,558.46 കോടി രൂപയായി. ബാങ്കിന്റെ പലിശ വരുമാനം ആരോഗ്യകരമായ നിരക്കിൽ ഉയർന്നതാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ബാങ്ക് 1,180.98 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. 2021-22 ജൂൺ പാദത്തിലെ 19,913.64 കോടിയിൽ നിന്ന് കഴിഞ്ഞ ഏപ്രിൽ-ജൂൺ കാലയളവിൽ മൊത്തം വരുമാനം 20,991.09 കോടി രൂപയായി ഉയർന്നതായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

അവലോകന പാദത്തിൽ ബാങ്കിന്റെ പിലിശയിൽ നിന്നുള്ള വരുമാനം 18,174.24 കോടി രൂപയായി ഉയർന്നു. 2022 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ ഇത് 17,134.23 കോടി രൂപയായിരുന്നു. എന്നിരുന്നാലും, ബാങ്കിന്റെ മൊത്തം ചെലവ് (പ്രൊവിഷനുകളും ആകസ്മികതകളും ഒഴികെ) 15,543.53 കോടി രൂപയായി ഉയർന്നു. മൊത്ത നിഷ്‌ക്രിയ ആസ്തികൾ ഒരു വർഷം മുൻപത്തെ 13.60 ശതമാനത്തിൽ നിന്ന് മൊത്ത അഡ്വാൻസുകളുടെ 10.22 ശതമാനമായി കുറഞ്ഞതിനാൽ ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ മൊത്ത എൻപിഎ 74,500 കോടി രൂപയായി കുറഞ്ഞു.

മോശം വായ്പാ അനുപാതത്തിലെ ഇടിവ്, ഈ പാദത്തിലെ മോശം ലോൺ പ്രൊവിഷനുകൾക്കും ആകസ്മികതകൾക്കുമുള്ള പണം 3,281.14 കോടി രൂപയായി നിർത്താൻ വായ്പക്കാരനെ സഹായിച്ചു. അതേസമയം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികൾ ബിഎസ്ഇയിൽ 0.26 ശതമാനം ഇടിഞ്ഞ് 37.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

X
Top