യുഎസ് – ഇറാൻ യുദ്ധം: ഇന്ത്യയുടെ ധനകമ്മി ഇരട്ടിയായിഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യൺ യുഎസ് ഡോളറിലെത്തിഇന്ത്യന്‍ ഉല്‍പ്പാദന മേഖലയില്‍ കുതിപ്പ്; പിഎംഐ മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്കില്‍ജിഎസ്ടി വരുമാനത്തിൽ വൻ കുതിപ്പ്; മെയ് മാസത്തെ വരുമാനം 1.94 ലക്ഷം കോടി കടന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: അന്തിമ അനുമതിക്കായുള്ള ചർച്ചകൾ ഇന്ന് തുടങ്ങും

ഈയാഴ്‌ച രണ്ട്‌ മെയിന്‍ബോര്‍ഡ്‌ ഐപിഒകള്‍

താണ്ട്‌ ഒരു മാസത്തോളം നിര്‍ജീവമായിരുന്ന മെയിന്‍ബോര്‍ഡ്‌ ഐപിഒ വിപണി ജൂണില്‍ വീണ്ടും സജീവമാകുന്നു. ജൂണിലെ ആദ്യവാരം രണ്ട്‌ മെയിന്‍ബോര്‍ഡ്‌ ഐപിഒകളാണ്‌ വിപണിയിലെത്തുന്നത്‌.

ഈയാഴ്‌ച വിപണിയിലെത്തുന്ന സിഎംആര്‍ ഗ്രീന്‍ ടെക്‌നോളജീസ്‌, ഹെക്‌സാഗണ്‍ ന്യുട്രീഷ്യന്‍ എന്നീ രണ്ട്‌ ഐപിഒകള്‍ മൊത്തം 770 കോടി രൂപയാണ്‌ സമാഹരിക്കുന്നത്‌. സിഎംആര്‍ ഗ്രീന്‍ ടെക്‌നോളജീസിന്റെ ഐപിഒ ജൂണ്‍ മൂന്നിന്‌ വിപണിയിലെത്തും. ജൂണ്‍ അഞ്ച്‌ വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

182-192 രൂപയാണ്‌ ഇഷ്യു വില. 78 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂണ്‍ എട്ടിന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ജൂണ്‍ 10ന്‌ ഓഹരികള്‍ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും. 630.88 കോടി രൂപയാണ്‌ സിഎംആര്‍ ഗ്രീന്‍ ടെക്‌നോളജീസ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. നിലവില്‍ സിഎംആര്‍ ഗ്രീന്‍ ടെക്‌നോളജീസ്‌ ഐപിഒയ്‌ക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ 18 ശതമാനം പ്രീമിയമുണ്ട്‌.

ഹെക്‌സാഗണ്‍ ന്യുട്രീഷ്യന്‍ ഐപിഒ ജൂണ്‍ അഞ്ചിന്‌ വിപണിയിലെത്തും. ജൂണ്‍ ഒന്‍പത്‌ വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 42-45 രൂപയാണ്‌ ഇഷ്യു വില. 333 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂണ്‍ 10ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ജൂണ്‍ 12ന്‌ ഓഹരികള്‍ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

138.87 കോടി രൂപയാണ്‌ ഹെക്‌സാഗണ്‍ ന്യുട്രീഷ്യന്‍ ഐപിഒ വഴി സമാഹരിക്കുന്നത്‌.പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ്‌ എസ്‌) വഴി ഓഹരിയുടമകളുടെയും പ്രൊമോട്ടര്‍മാരുടെയും കൈവശമുള്ള നിലവിലുള്ള ഓഹരികളാണ്‌ വിറ്റഴിക്കുന്നത്‌.

X
Top