ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

ഈയാഴ്ച രണ്ട് ഐപിഒകൾ

രു ഇടവേളക്ക് ശേഷം ഐപിഒ വിപണി വീണ്ടും സജീവമാകുന്നു. ഈയാഴ്ച രണ്ട് മെയിൻ ബോർഡ് ഐപിഒകളാണ് വിപണിയിലെത്തുന്നത്. ബൊരാനാ വീവ്സിന്റെ ഐപിഒ മെയ് 20 നും ബെൽറൈസ് ഇൻഡസ്ട്രീസിന്റെ ഐപിഒ മെയ് 21നും തുടങ്ങും.

സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൃത്രിമ നൂൽ ഉൽപാദകരായ ബൊരാനാ വീവ്സ് 145 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. മെയ് 20ന് തുടങ്ങുന്ന ഐപിഒയുടെ സബ്‌സ്‌ക്രിപ്‌ഷന്‍ മെയ് 22ന് സമാപിക്കും. 205-216 രൂപയാണ് ഇഷ്യൂ വില. 69 ഓഹരികൾ ഉൾപ്പെട്ടതാണ് ഐപിഒയുടെ ഒരു ലോട്ട്.

നിലവിൽ 29 ശതമാനം പ്രീമിയമാണ് ഈ ഓഹരിക്ക് ഗ്രേ മാർക്കറ്റിൽ ഉള്ളത്. ലിസ്റ്റ് ചെയ്യുന്ന ദിനത്തിൽ ഈ ഐപിഒ നേട്ടം നൽകാൻ സാധ്യത ഉണ്ടെന്നാണ് ഗ്രേ മാർക്കറ്റ് പ്രീമിയം നൽകുന്ന സൂചന.

2150 കോടി രൂപ സമാഹരിക്കാനായി ബെൽ റൈസ് ഇൻഡസ്ട്രീസ് നടത്തുന്ന ഐപിഒ മെയ് 21ന് തുടങ്ങി മെയ്23ന് സമാപിക്കും.

85-90 രൂപയാണ് ഇഷ്യൂ വില. 166 ഓഹരികൾ ഉൾപ്പെട്ടതാണ് ഒരു ലോട്ട്. ഐപിഒ വഴി പൂർണമായും പുതിയ ഓഹരികളുടെ വിൽപ്പനയാണ് ബെൽറൈസ് ഇൻഡസ്ട്രീസ് നടത്തുന്നത്.

ഐപിഒ വഴി സമാഹരിക്കുന്ന തുക കടം തിരിച്ചടക്കുന്നതിനും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കും.

X
Top