ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

കേരളത്തില്‍ സ്വര്‍ണ നിരക്ക് ഏകീകരിക്കാന്‍ തീരുമാനവുമായി വ്യാപാര സംഘടനകള്‍

കൊച്ചി: കേരളത്തില്‍ ദിവസേന നിശ്ചയിക്കുന്ന സ്വര്‍ണവില ഏകീകരിക്കാന്‍ സ്വര്‍ണ വ്യാപാര സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. 4 സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി റേറ്റ് കമ്മിറ്റിയും രൂപീകരിച്ചു.

ഡോ.ബി.ഗോവിന്ദന്‍ (ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍-AKGSMA ), കെ.സുരേന്ദ്രന്‍, അഡ്വ. എസ്. അബ്ദുല്‍ നാസര്‍ (കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍-KGSMA ), ടി.എസ്. കല്യാണരാമന്‍, എം.പി. അഹമ്മദ്, രാജേഷ് കല്യാണ്‍, നിഷാദ് മലബാര്‍ (കേരള ജ്വല്ലറി ഫെഡറേഷന്‍- KJF), ഷാജു ചിറയത്ത് (കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഡീലേഴ്‌സ് അസോസിയേഷന്‍-KGSDA) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്തിയതിനെ തുടര്‍ന്ന് കേരളത്തിലെ സ്വര്‍ണ വ്യാപാര സംഘടനകള്‍ വില കുത്തനെ കൂട്ടിയിരുന്നു. പല സംഘടനകളും പല നിരക്ക് പിന്തുടര്‍ന്നത് ഉപഭോക്താക്കളിലും ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അസോസിയേഷനുകളുടെ സംയുക്ത സമ്മേളനം വിളിച്ച് വില ഏകീകരിക്കാന്‍ തീരുമാനമെടുത്തത്.

ഇനി മുതല്‍ ഏകീകൃത വിലയാണ് നിശ്ചയിക്കുക. ദിവസേന രാവിലെ 9.30 ന് മുമ്പും, ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്കും മാത്രമായിരിക്കും ഇനി മുതല്‍ വില നിശ്ചയിക്കുക എന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുല്‍ നാസര്‍ അറിയിച്ചു.

X
Top