സ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നുജിഎസ്ടി പരിഷ്‌കാരം: വിലക്കുറവിന്റെ നേട്ടം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ കൗൺസിൽവില്പനയിൽ ഇടിവ്: ഉപഭോക്താക്കളെ ആകർഷിക്കാൻ മൊബൈൽ ഫോണിന്റെ ജിഎസ്ടി കുറച്ചേക്കുംബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മ

ഓഹരിവില 52 ആഴ്ചയിലെ ഉയർന്ന നിരക്കിൽ എത്തിയതോടെ ടൈറ്റൻ വിപണി മൂല്യം 3 ലക്ഷം കോടി കടന്നു

മുംബൈ: ടൈറ്റന്റെ ഓഹരി വില നവംബർ 21ന് 52 ​​ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 3,400 രൂപയിലെത്തിയതോടെ കമ്പനിയുടെ വിപണി മൂലധനം 3 ലക്ഷം കോടി രൂപയായി. കഴിഞ്ഞ ദിവസത്തെ ക്ലോസിനേക്കാൾ 1.39 ശതമാനം ഉയർന്ന് 3,392.2 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്.

2019 മാർച്ച് 28ന് ടൈറ്റൻ ആദ്യമായി ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂലധനം സ്കെയിൽ ചെയ്തു. അതിനുശേഷം, 2021 ഒക്ടോബർ 7-ന് വിപണി മൂലധനം 2 ലക്ഷം കോടി കടന്നതിനാൽ അടുത്ത ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യം സ്കെയിൽ ചെയ്യാൻ 18 മാസമെടുത്തു. 2 ലക്ഷം കോടി രൂപയിൽ നിന്ന് 3 ലക്ഷം കോടിയിലെത്താൻ കമ്പനി 2 വർഷത്തിലേറെ സമയമെടുത്തു.

3 ലക്ഷം കോടി രൂപ വിപണി മൂലധനം കടന്നതോടെ വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 17-ാമത്തെ കമ്പനിയായി ടൈറ്റൻ മാറി.

അന്തരിച്ച ബിഗ് ബുൾ രാകേഷ് ജുൻ‌ജുൻ‌വാലയുടെ പോർട്ട്‌ഫോളിയോയിലെ ഏറ്റവും പ്രശസ്തമായ ഓഹരികളിലൊന്നാണ് ടൈറ്റൻ. 2023 സെപ്തംബർ 30 വരെയുള്ള ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച്, രാകേഷ് ജുൻ‌ഹുൻ‌വാലയുടെ ഭാര്യ രേഖ ജുൻ‌ജുൻ‌വാലയ്ക്ക് കമ്പനിയിൽ 5.37 ശതമാനം ഓഹരിയുണ്ട്. നിലവിലെ വിപണി വിലയനുസരിച്ച്, അതിന്റെ മൂല്യം ഏകദേശം 16,000 കോടി രൂപയിലധികം വരും.

ടൈറ്റൻ ഗ്രൂപ്പിന്റെ ഓഹരികൾ ഈ വർഷം ഇത് വരെയുള്ള കാലയളവിൽ 32.39 ശതമാനം ഉയർന്നു, 8.7 ശതമാനം ഉയർന്ന ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി 50ന്റെ വരുമാനത്തെ മറികടന്നു.

X
Top