യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

2026ൽ ഓഹരി വിപണി കീഴടക്കാനെത്തുന്നത് ഈ കമ്പനികൾ

മുംബൈ: അഭ്യന്തര വിപണിയിൽ ഈ വർഷം ധാരാളം കമ്പനികളാണ് പ്രൈമറി മാർക്കറ്റിൽ എത്തിയത്. ധാരാളം കമ്പനികൾക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചു. വരും വർഷവും പ്രൈമറി മാർക്കറ്റ് സജീവമാണ് എന്നതിൽ തർക്കമില്ല. നിക്ഷേപകർ ഏറെ കാത്തിരിക്കുന്ന ധാരാളം കമ്പനികളാണ് വരും വർഷത്തിലും വരാനിരിക്കുന്നത്. ഇതിൽ 10 കമ്പനികളുടെ വിവരങ്ങൾ ചുവടെ നൽകുന്നു.

റിലയൻസ് ജിയോ
2026 വർഷത്തിൽ ഒരു പക്ഷെ ഏറ്റവുമധികം സർദാഹ പിടിച്ചു പറ്റുന്ന ഒരു ഐ പി ഒ റിലയൻസ് ജിയോയുടേതായിരിക്കും. കമ്പനിക്ക് 11 -12 ലക്ഷം കോടി രൂപയുടെ വാല്യൂവേഷനാണ് നിലവിൽ അനുമാനിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ പി ഒയായി ജിയോ എത്തുമെന്നാണ് കരുതുന്നത്.

എൻ എസ് ഇ
നിലവിൽ സെബിയുടെ ഭാഗത്തു നിന്നുമുണ്ടായ റെഗുലേറ്ററി നിയന്ത്രങ്ങളാണ് എൻ എസ് ഇ യുടെ ഐ പി ഒ വൈകുന്നതിന് കാരണമായി. ഇത് മാറിയാൽ ജന ശ്രദ്ധ നേടുന്ന ഐ പി ഒയായി മാറുമെന്നതിൽ സംശയമില്ല.

ഫോൺ പേ
കമ്പനി 1.5 ബില്യൺ ഡോളർ സമാഹരികുനതിനുള്ള ഡി ആർ എച്ച് പി സെബിക്ക് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ അടുത്ത വർഷം വിപണിയിലെത്തുന്ന വമ്പന്മാരിലൊരാളായി മാറാൻ സാധിക്കും.

ഒയോ
800 മില്യൺ ഡോളർ സമാഹരിക്കുന്നതിനു കമ്പനി ഡി ആർ എച്ച് പി സമർപ്പിച്ചിട്ടുണ്ട്. സോഫ്റ്റ് ബാങ്ക് നിക്ഷേപം നടത്തിയ കമ്പനി നിലവി ലഭ്ക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവൽ ടെക് ലിസ്റ്റിംഗിലൊന്നായി ഒയോ മാറും.

എസ് ബി ഐ മ്യൂച്ചൽ ഫണ്ട്
കമ്പനിയുടെ ഐ പി ഒ യുമായി ബന്ധപ്പെട്ട ഈ അടുത്ത് ധാരാളം റിപോർട്ടുകൾ വന്നിരുന്നു. കമ്പനി 1 .2 ബില്യൺ ഡോളർ സമാഹരിക്കുന്നതിനാണ് എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അസ്സെറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് എസ് ബി ഐ മ്യൂച്ചൽ ഫണ്ട്. അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ കമ്പനിയുടെ ഐ പി ഒ പ്രതീക്ഷിക്കാവുന്നതാണ്.

ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസി
എസ് ബി ഐ മ്യൂച്ചൽ ഫണ്ട് കഴിഞ്ഞാൽ ഏറ്റവും വലിയ അസെറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസി. കമ്പനിയും പ്രൈമറി മാർകെറ്റിൽ എത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഹീറോ ഫിൻകോർപ്പ്
കമ്പനി ഐ പി ഒ വഴി 3668 കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നത്. ഇതിൽ 2100 കോടി രൂപയും പുതിയ ഓഹരികൾ ഇഷ്യൂ ചെയ്തു കൊണ്ടാണ് സമാഹരിക്കുക.

നവി ടെക്ക്നോളജിസ്
സച്ചിൻ ബൻസാൽ സ്ഥാപിച്ച നവി ടെക്കനോളജിസ് ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ അതായത് മാർച്ചിന് മുൻപായി വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

സെപ്റ്റോ
കമ്പനി വീണ്ടും ഡ്രാഫ്റ്റ് പേപ്പർ സെബിക്ക് മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. കമ്പനി 4000-4400 രൂപ വരെ സമാഹരിക്കുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നത്. കമ്പനിയും അടുത്ത വർഷം എത്തുന്ന പ്രധാന കമ്പനികളിലൊന്നാണ്.

X
Top