എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

ടാറ്റാ മോട്ടോഴ്‌സ് വിഭജനം യാഥാര്‍ഥ്യമാകുന്നു

ടാറ്റാ മോട്ടോഴ്സ് വിഭജത്തിന് ഓഹരി ഉടമകളുടെ യോഗം ചൊവാഴ്ച അംഗീകാരം നല്‍കും. പദ്ധതി പ്രകാരം ടാറ്റാ മോട്ടോഴ്സിന്റെ വാണിജ്യ വാഹന ബിസിനസ് ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് കമേഴ്സ്യല്‍ വെഹിക്കിള്‍സിലേയ്ക്ക് മാറും.

അതേസമയം, ടാറ്റ മോട്ടോഴ്സിന്റെ യാത്ര വാഹന ബിസിനസ് നിലവില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ടാറ്റ മോട്ടോഴ്സ് ലിമിറ്റഡിന്റെ ഭാഗമാകുകയും ചെയ്യും. പ്രാബല്യത്തിലായാല്‍ കമ്ബനികളുടെ പേരുകളില്‍ മാറ്റമുണ്ടാകും.

ഓഹരി വിഭജനം
രണ്ട് രൂപ മുഖവിലയുള്ള ടാറ്റ മോട്ടോഴ്സിന്റെ ഒരു ഓഹരിക്ക് ടിഎംഎല്‍സിവിയുടെ ഒരു ഓഹരി ലഭിക്കും. അതായത് 100 ഓഹരികള്‍ കൈവശമുള്ളവർക്ക് ടിഎംഎല്‍സിവിയുടെ 100 ഓഹരികള്‍ കൂടി ലഭിക്കും. ഇതോടെ രണ്ട് കമ്ബനികളിലും നിക്ഷേപകർക്ക് ഓഹരി പങ്കാളിത്തം നിലനിർത്താനാകും.

650 രൂപ നിലവാരത്തിലാണ് ടാറ്റ മോട്ടോഴ്സിന്റെ ഓഹരിയില്‍ ചൊവാഴ്ച വ്യാപാരം നടന്നത്. 52 ആഴ്ചയിലെ ഉയർന്ന വില 1,179 രൂപയും താഴ്ന്ന വില 535.75 രൂപയുമാണ്. വിഭജന യോഗത്തിന് മുമ്പായി ഓഹരി വിലയില്‍ 1.43 ശതമാനം ഇടിവ് രേഖപ്പെടുത്തി.

കഴിഞ്ഞ വർഷം മാർച്ചിലാണ് കമ്പനിയെ വിഭജിക്കാൻ ഡയറക്ടർ ബോർഡ് അംഗീകാരം നല്‍കിയത്. യാത്രാ വാഹന ബിസിനസില്‍ ഇ.വി, ജാഗ്വാർ ലാൻഡ് റോവർ എന്നിവ ഉള്‍പ്പെടും. ജൂലായ് ഒന്നിനാണ് വിഭജനം പൂർത്തിയാകുക.

X
Top