യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

പഞ്ചസാര കയറ്റുമതി നിരോധനം നീട്ടും

ന്യൂഡൽഹി: പ്രാദേശിക വിതരണവും എത്തനോള്‍ ഉല്‍പാദനവും(Ethanol Production) വര്‍ധിപ്പിക്കാന്‍ പഞ്ചസാര കയറ്റുമതി(Sugar Export) നിരോധനം നീട്ടാന്‍ കേന്ദ്രം. കരിമ്പ് ഉല്‍പ്പാദനം കുറയാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പഞ്ചസാര കയറ്റുമതി നിരോധനം നീട്ടാന്‍ ഇന്ത്യ(India) തയ്യാറെടുക്കുന്നത്.

ജൈവ ഇന്ധനത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പഞ്ചസാര മില്ലുകളില്‍ നിന്ന് എണ്ണക്കമ്പനികള്‍ എത്തനോള്‍ വാങ്ങുന്ന വില ഉയര്‍ത്താനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായി സൂചനയുണ്ട്.

ലോക വിപണിയില്‍ ഇന്ത്യയുടെ അഭാവം ആഗോള വിതരണത്തെ കൂടുതല്‍ ബാധിക്കും. ഇത് ന്യൂയോര്‍ക്കിലെയും ലണ്ടനിലെയും ബെഞ്ച്മാര്‍ക്ക് വില വര്‍ധിപ്പിക്കും.

ദക്ഷിണ അമേരിക്കന്‍ രാജ്യത്തിലെ വരള്‍ച്ച കാരണം ലോകത്തിലെ ഏറ്റവും മികച്ച പഞ്ചസാര നിര്‍മ്മാതാവായ ബ്രസീലില്‍ നിന്നുള്ള വിതരണം കുറയുമെന്നാണ് പ്രതീക്ഷ. ഇതും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പഞ്ചസാരയുടെ വില വര്‍ധിപ്പിക്കും.

പ്രാദേശിക പഞ്ചസാരയുടെ ആവശ്യം നിറവേറ്റിയ ശേഷം ഇന്ത്യയുടെ അടുത്ത മുന്‍ഗണന എത്തനോള്‍ മിശ്രിതമാണ്. അതിനായി കൂടുതല്‍ കരിമ്പ് ആവശ്യമാണ്.

കാര്‍ബണ്‍ ബഹിര്‍ഗമനം തടയുന്നതിനായി, ഗ്യാസോലിനിലെ എത്തനോളിന്റെ വിഹിതം 2025-26 ആകുമ്പോഴേക്കും 13-14 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്താന്‍ ഇന്ത്യ ലക്ഷ്യമിടുന്നു.
ഇ.ഐ.ഡി.-പാരി, ബല്‍റാംപൂര്‍ ചിനി മില്‍സ്, ശ്രീ രേണുക, ബജാജ് ഹിന്ദുസ്ഥാന്‍, ദ്വാരികേഷ് ഷുഗര്‍ തുടങ്ങിയ ഇന്ത്യന്‍ പഞ്ചസാര മില്ലുകള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തങ്ങളുടെ എത്തനോള്‍ ഉല്‍പാദന ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്.

നവംബറില്‍ ആരംഭിക്കുന്ന പുതിയ വിപണന സീസണില്‍ എത്തനോള്‍ സംഭരണ വില 5 ശതമാനത്തിലധികം വര്‍ധിപ്പിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

നവംബറില്‍ ആരംഭിക്കുന്ന എത്തനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് കരിമ്പ് ജ്യൂസോ സിറപ്പോ ഉപയോഗിക്കാന്‍ ഇന്ത്യ പഞ്ചസാര മില്ലുകളെ അനുവദിക്കും. പഞ്ചസാര കയറ്റുമതി നിരോധനം നീട്ടാനും ആഭ്യന്തര എത്തനോള്‍ വില ഉയര്‍ത്താനുമുള്ള ഇന്ത്യയുടെ പദ്ധതികള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രണ്ട് നടപടികളും ഈ മാസം അവസാനം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

X
Top