വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നം

ത്രൈമാസത്തിൽ 8.15 ബില്യൺ ഡോളറിന്റെ അറ്റവരുമാനം നേടി സ്റ്റാർബക്സ്

ഡൽഹി: ത്രൈമാസ ലാഭത്തിൽ വാൾസ്ട്രീറ്റ് എസ്റ്റിമേറ്റുകളെ മറികടന്ന് സ്റ്റാർബക്സ് കോർപ്പറേഷൻ. അമേരിക്കയിൽ റെക്കോർഡ് പണപ്പെരുപ്പം ഉണ്ടായിട്ടും, സ്റ്റാർബക്‌സിന്റെ പ്രവർത്തന മാർജിൻ മികച്ചതായി തുടർന്നതായി കമ്പനി പറഞ്ഞു. ജൂലൈ 3 ന് അവസാനിച്ച മൂന്നാം പാദത്തിൽ ആഗോള താരതമ്യപ്പെടുത്താവുന്ന വിൽപ്പന 3% ഉയർന്നതായി റിഫിനിറ്റിവ് ഡാറ്റ കാണിക്കുന്നു.

സ്റ്റാർബക്‌സിന്റെ കഴിവും ശീതളപാനീയങ്ങളുടെ കുതിച്ചുയരുന്ന വിൽപ്പനയും യു.എസിൽ കമ്പനി നടത്തുന്ന കഫേകളിലെ മൊത്തം പാനീയ വിൽപ്പനയുടെ 75% വരും. ഈ പാദത്തിൽ റിവാർഡ് പ്രോഗ്രാമിലെ യു.എസ് സജീവ അംഗത്വവും 13% വർധിച്ച് 27.4 ദശലക്ഷം അംഗങ്ങളായി. ചേരുവകൾക്കുള്ള ഉയർന്ന ചിലവും ചില യു.എസ് ജീവനക്കാർക്കുള്ള മെച്ചപ്പെട്ട ആനുകൂല്യങ്ങളും പ്രവർത്തന മാർജിനുകളെ ബാധിച്ചു. ഇതോടെ മാർജിൻ 400 ബേസിസ് പോയിന്റ് കുറഞ്ഞ് 15.9% ആയി.

എന്നിരുന്നാലും, പ്രസ്തുത പാദത്തിൽ കമ്പനിയുടെ മൊത്തം അറ്റവരുമാനം മുൻ വർഷത്തെ 7.5 ബില്യൺ ഡോളറിൽ നിന്ന് 8.15 ബില്യൺ ഡോളറായി ഉയർന്നു. വാഷിംഗ്ടണിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഫിഹൗസുകളുടെയും റോസ്റ്ററി റിസർവുകളുടെയും ഒരു അമേരിക്കൻ ബഹുരാഷ്ട്ര ശൃംഖലയാണ് സ്റ്റാർബക്സ് കോർപ്പറേഷൻ. ലോകത്തിലെ ഏറ്റവും വലിയ കോഫിഹൗസ് ശൃംഖലയാണിത്.

X
Top