2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ത്രൈമാസത്തിൽ 8.15 ബില്യൺ ഡോളറിന്റെ അറ്റവരുമാനം നേടി സ്റ്റാർബക്സ്

ഡൽഹി: ത്രൈമാസ ലാഭത്തിൽ വാൾസ്ട്രീറ്റ് എസ്റ്റിമേറ്റുകളെ മറികടന്ന് സ്റ്റാർബക്സ് കോർപ്പറേഷൻ. അമേരിക്കയിൽ റെക്കോർഡ് പണപ്പെരുപ്പം ഉണ്ടായിട്ടും, സ്റ്റാർബക്‌സിന്റെ പ്രവർത്തന മാർജിൻ മികച്ചതായി തുടർന്നതായി കമ്പനി പറഞ്ഞു. ജൂലൈ 3 ന് അവസാനിച്ച മൂന്നാം പാദത്തിൽ ആഗോള താരതമ്യപ്പെടുത്താവുന്ന വിൽപ്പന 3% ഉയർന്നതായി റിഫിനിറ്റിവ് ഡാറ്റ കാണിക്കുന്നു.

സ്റ്റാർബക്‌സിന്റെ കഴിവും ശീതളപാനീയങ്ങളുടെ കുതിച്ചുയരുന്ന വിൽപ്പനയും യു.എസിൽ കമ്പനി നടത്തുന്ന കഫേകളിലെ മൊത്തം പാനീയ വിൽപ്പനയുടെ 75% വരും. ഈ പാദത്തിൽ റിവാർഡ് പ്രോഗ്രാമിലെ യു.എസ് സജീവ അംഗത്വവും 13% വർധിച്ച് 27.4 ദശലക്ഷം അംഗങ്ങളായി. ചേരുവകൾക്കുള്ള ഉയർന്ന ചിലവും ചില യു.എസ് ജീവനക്കാർക്കുള്ള മെച്ചപ്പെട്ട ആനുകൂല്യങ്ങളും പ്രവർത്തന മാർജിനുകളെ ബാധിച്ചു. ഇതോടെ മാർജിൻ 400 ബേസിസ് പോയിന്റ് കുറഞ്ഞ് 15.9% ആയി.

എന്നിരുന്നാലും, പ്രസ്തുത പാദത്തിൽ കമ്പനിയുടെ മൊത്തം അറ്റവരുമാനം മുൻ വർഷത്തെ 7.5 ബില്യൺ ഡോളറിൽ നിന്ന് 8.15 ബില്യൺ ഡോളറായി ഉയർന്നു. വാഷിംഗ്ടണിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഫിഹൗസുകളുടെയും റോസ്റ്ററി റിസർവുകളുടെയും ഒരു അമേരിക്കൻ ബഹുരാഷ്ട്ര ശൃംഖലയാണ് സ്റ്റാർബക്സ് കോർപ്പറേഷൻ. ലോകത്തിലെ ഏറ്റവും വലിയ കോഫിഹൗസ് ശൃംഖലയാണിത്.

X
Top