തുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

എഎഐയുമായുള്ള കുടിശ്ശികകൾ തീർത്ത് സ്‌പൈസ്‌ജെറ്റ്

ഡൽഹി: സർക്കാർ നടത്തുന്ന എയർപോർട്ട് ഓപ്പറേറ്ററായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായിയുള്ള (എഎഐ) എല്ലാ കുടിശ്ശികയും തീർത്തതായി അറിയിച്ച്‌ ഇന്ത്യൻ ലോ-കോസ്റ്റ് കാരിയറായ സ്‌പൈസ്‌ജെറ്റ് ലിമിറ്റഡ്. ഈ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ ഏകദേശം 5 ശതമാനം ഉയർന്ന് 42.05 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

എയർലൈൻ അതിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി അഡ്വാൻസ് പേയ്‌മെന്റ് സംവിധാനത്തിലേക്ക് മാറുമെന്നും, കൂടാതെ എഎഐ 500 ദശലക്ഷം രൂപയുടെ (6.33 ദശലക്ഷം ഡോളർ) ബാങ്ക് ഗ്യാരന്റി നൽകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

സുരക്ഷാ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി ഈ വേനൽക്കാലത്ത് എട്ട് ആഴ്ചത്തേക്ക് അംഗീകൃത ഫ്ലീറ്റ് 50% ആയി കുറയ്ക്കാൻ ഏവിയേഷൻ റെഗുലേറ്റർ കഴിഞ്ഞ ആഴ്ച എയർലൈനിനോട് ഉത്തരവിട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച വിമാന പ്രവർത്തനങ്ങൾ സാധാരണ നിലയിലായിരുന്നെന്ന് എയർലൈൻ അറിയിച്ചു.

X
Top