രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

എസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും

ന്യൂഡല്‍ഹി: ആഗോള റേറ്റിംഗ് ഏജന്‍സിയായ എസ്ആന്റ്പി ഇന്ത്യയുടെ ദീര്‍ഘകാല ക്രെഡിറ്റ് റേറ്റിംഗ് ബിബിബി മൈനസില്‍ നിന്നും ബിബിബി ആക്കി ഉയര്‍ത്തി. ഇതോടെ സര്‍ക്കാറിന് കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമായേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

10 വര്‍ഷ സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശ നിലവില്‍ 6.41 ശതമാനമാണ്. കഴിഞ്ഞമാസത്തേക്കാള്‍ അല്‍പം കൂടുതലെങ്കിലും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവ്. കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ സാധിക്കുന്ന പക്ഷം അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതു ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ പ്രയാസം വരില്ല.

റേറ്റിംഗ് ഉയര്‍ത്തിയതോടൊപ്പം രാജ്യത്തിന്റെ വളര്‍ച്ചാ കാഴ്ചപ്പാട് നിലനിര്‍ത്താനും എസ്ആന്റ്പി തയ്യാറായിരുന്നു. വരുന്ന മൂന്ന് വര്‍ഷങ്ങളില്‍ 6.8 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് എസ്ആന്റ് പി പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്നുണ്ടെങ്കിലും (ധനക്കമ്മി), സമ്പദ്വ്യവസ്ഥ വേഗത്തില്‍ വളരുകയാണ്.സമ്പദ്വ്യവസ്ഥയുടെ വലുപ്പവുമായി (ജിഡിപി) താരതമ്യപ്പെടുത്തുമ്പോള്‍ കടത്തിന്റെ വലുപ്പം അത്ര മോശമായി തോന്നുന്നില്ല. അത് നിയന്ത്രണത്തിലാണ്, ഏജന്‍സി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

X
Top