ധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം

സ്‌മോള്‍, മിഡ്‌കാപ്‌ സൂചികകള്‍ ഈ മാസം ഇടിഞ്ഞത്‌ 9% വരെ

നുവരിയില്‍ ഇതുവരെ നിഫ്‌റ്റി മിഡ്‌കാപ്‌ 100, നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 എന്നീ സൂചികകള്‍ 9 ശതമാനം വരെ ഇടിഞ്ഞു. ബുധനാഴ്ച മാത്രം ഈ സൂചികകള്‍ രണ്ടര ശതമാനം വീതമാണ്‌ ഇടിഞ്ഞത്‌.

ബുധനാഴ്ച രണ്ട്‌ ശതമാനത്തിലേറെ നഷ്‌ടം രേഖപ്പെടുത്തിയിരുന്നു. നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 സൂചിക ജനുവരിയില്‍ ഇതുവരെ 9.2 ശതമാനമാണ്‌ ഇടിഞ്ഞത്‌. ഓഹരികളുടെ അമിതമൂല്യം, വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ കനത്ത വില്‍പ്പന തുടങ്ങിയ ഘടകങ്ങളാണ്‌ ഇടിവിന്‌ വഴിയൊരുക്കിയത്‌.

ബുധനാഴ്ചയും ചൊവ്വാഴ്ചയുമായി നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 സൂചിക അഞ്ച്‌ ശതമാനമാണ്‌ ഇടിഞ്ഞത്‌. ആദിത്യ ബിര്‍ള റിയല്‍ എസ്റ്റേറ്റ്‌, ഇന്ത്യാമാര്‍ട്ട്‌ ഇന്റര്‍മെഷ്‌, കെയ്‌ന്‍സ്‌ ടെക്‌നോളി തുടങ്ങിയ സ്‌മോള്‍കാപ്‌ കമ്പനികള്‍ 9 ശതമാനം വരെ നഷ്‌ടം നേരിട്ടു.

നിഫ്‌റ്റി മിഡ്‌കാപ്‌ 100 സൂചിക ഈ മാസം ഇതുവരെ 7.7 ശതമാനം ഇടിഞ്ഞു. പെര്‍സിസ്റ്റന്റ്‌ സിസ്റ്റംസ്‌, പ്രസ്റ്റീജ്‌ എസ്റ്റേറ്റ്‌, ഒബ്‌റോയി റിയാല്‍റ്റി തുടങ്ങിയ മിഡ്‌കാപ്‌ ഓഹരികള്‍ എട്ട്‌ ശതമാനം വരെയാണ്‌ നഷ്‌ടം രേഖപ്പെടുത്തിയത്‌.

2023ലും 2024ലുമായി കുതിപ്പ്‌ നടത്തിയ സ്‌മോള്‍, മിഡ്‌കാപ്‌ ഓഹരികളില്‍ പലതും വളരെ ചെലവേറിയ നിലയിലെത്തിയിരുന്നു. വിപണി കാലാവസ്ഥ പ്രതികൂലമായപ്പോള്‍ ഈ ഓഹരികള്‍ സ്വാഭാവികമായ ലാഭമെടുപ്പിനും തിരുത്തലിനും വിധേയമാവുകയാണ്‌ ചെയ്‌തത്‌.

X
Top