ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഹിന്ദുസ്ഥാൻ സിങ്കിന്റെ ഓഹരി വിൽപ്പന; പ്രക്രിയ നിയന്ത്രിക്കാൻ ആറ് മർച്ചന്റ് ബാങ്കർമാർ രംഗത്ത്

ഡൽഹി: ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിലെ (HZL) സർക്കാരിന്റെ ശേഷിക്കുന്ന 29.53 ശതമാനം ഓഹരികൾ കൈകാര്യം ചെയ്യാൻ ആറ് മർച്ചന്റ് ബാങ്കർമാർ മത്സരിക്കുന്നതായി ഔദ്യോഗിക രേഖകൾ വ്യക്തമാകുന്നു.

ഇതുമായി ബന്ധപ്പെട്ട് ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്‌ബിഐ ക്യാപിറ്റൽ മാർക്കറ്റ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, ആക്‌സിസ് ക്യാപിറ്റൽ, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ എന്നിവ വെള്ളിയാഴ്ച സർക്കാർ ഉദ്യോഗസ്ഥർക്ക് മുമ്പാകെ വീഡിയോ കോൺഫറൻസിംഗിലൂടെ അവതരണങ്ങൾ നടത്തും.

ഓഗസ്റ്റ് 12 ന് ഫിനാൻഷ്യൽ ബിഡുകളുടെ അവതരണത്തിനും ഓപ്പണിംഗിനും ശേഷം വിൽപ്പന പ്രക്രിയ നിയന്ത്രിക്കുന്നതിനുള്ള ബാങ്കർമാരെ അന്തിമമാക്കുമെന്ന് നോട്ടീസ് സൂചിപ്പിക്കുന്നു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) ജൂലൈ ആദ്യം ഹിന്ദുസ്ഥാൻ സിങ്കിലെ ബാക്കിയുള്ള ഓഹരികൾ കൈകാര്യം ചെയ്യുന്നതിനായി മർച്ചന്റ് ബാങ്കർമാരിൽ നിന്ന് ബിഡ്‌ഡുകൾ ക്ഷണിച്ചിരുന്നു.

തിരഞ്ഞെടുക്കപ്പെടുന്ന മർച്ചന്റ് ബാങ്കർമാർ ഓഹരി വിറ്റഴിക്കലിന് സർക്കാരിനെ സഹായിക്കും. ഖനി മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിന് കീഴിലുള്ള ഒരു സ്ഥാപനമാണ് ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ്. നിലവിൽ, വേദാന്ത ലിമിറ്റഡിന് കമ്പനിയിൽ 64.92 ശതമാനം ഓഹരിയുള്ളപ്പോൾ സർക്കാരിന് 29.53 ശതമാനം ഓഹരിയുണ്ട്.

X
Top