മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

ടൂറിസം സംരംഭങ്ങളുടെ അനുമതി ഏകജാലകത്തിലേക്ക്

കൊച്ചി: ടൂറിസം സംരംഭങ്ങളുടെ അനുമതികള്‍ക്കായി സ്ഥിരം ഏകജാലക സംവിധാനം നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ലൈസൻസ് നടപടികള്‍ ഓണ്‍ലൈൻ വഴിയാക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി. രാജീവും വ്യക്തമാക്കി. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി കെ.എസ്‌.ഐ.ഡി.സി സംഘടിപ്പിച്ച ടൂറിസം ഹോസ്പിറ്റാലിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മറ്റ് വ്യവസായങ്ങള്‍ പോലെ ടൂറിസം സംരംഭങ്ങള്‍ക്കും ഏകജാലക സംവിധാനം ആവശ്യമാണ്. ലെയ്‌സണ്‍ സംവിധാനമാണ് നിലവിലുള്ളത്. ടൂറിസം ഇൻവെസ്റ്റ്മെന്റ് ഡെസ്‌കിനെ വ്യവസായ ഏകജാലക സംവിധാനവുമായി ബന്ധിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു.

വ്യവസായവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വ്യവസായനയം വിശദീകരിച്ചു. കെ.എസ്‌.ഐ.ഡി.സി ചെയർമാൻ സി. ബാലഗോപാല്‍, എം.ഡി. എസ്. ഹരികിഷോർ, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കെ.എസ്‌.ഐ.ഡി.സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

X
Top