ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രം

ടൂറിസം സംരംഭങ്ങളുടെ അനുമതി ഏകജാലകത്തിലേക്ക്

കൊച്ചി: ടൂറിസം സംരംഭങ്ങളുടെ അനുമതികള്‍ക്കായി സ്ഥിരം ഏകജാലക സംവിധാനം നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ലൈസൻസ് നടപടികള്‍ ഓണ്‍ലൈൻ വഴിയാക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി. രാജീവും വ്യക്തമാക്കി. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി കെ.എസ്‌.ഐ.ഡി.സി സംഘടിപ്പിച്ച ടൂറിസം ഹോസ്പിറ്റാലിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മറ്റ് വ്യവസായങ്ങള്‍ പോലെ ടൂറിസം സംരംഭങ്ങള്‍ക്കും ഏകജാലക സംവിധാനം ആവശ്യമാണ്. ലെയ്‌സണ്‍ സംവിധാനമാണ് നിലവിലുള്ളത്. ടൂറിസം ഇൻവെസ്റ്റ്മെന്റ് ഡെസ്‌കിനെ വ്യവസായ ഏകജാലക സംവിധാനവുമായി ബന്ധിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു.

വ്യവസായവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വ്യവസായനയം വിശദീകരിച്ചു. കെ.എസ്‌.ഐ.ഡി.സി ചെയർമാൻ സി. ബാലഗോപാല്‍, എം.ഡി. എസ്. ഹരികിഷോർ, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കെ.എസ്‌.ഐ.ഡി.സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

X
Top