ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

നിഫ്റ്റി 24900 ന് മീതെ, 170 പോയിന്റുയര്‍ന്ന് സെന്‍സെക്‌സ്

മുംബൈ: വെള്ളിയാഴ്ചയിലെ ഇടിവിന് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 161.76 പോയിന്റ് അഥവാ 0.20 ശതമാനം ഉയര്‍ന്ന് 81468.61 ലെവലിലും നിഫ്റ്റി 58.10 പോയിന്റ് അഥവാ 0.23 ശതമാനം ഇടിഞ്ഞ് 24928.20 ലെവലിലുമാണുള്ളത്.

1905 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1432 ഓഹരികള്‍ തിരിച്ചടി നേരിടുന്നു. 196 ഓഹരി വിലകളില്‍ മാറ്റമില്ല. ടെക്ക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ, എന്‍ടിപിസി എന്നിവയാണ് മികച്ച തോതില്‍ മുന്നേറുന്നത്.

അതേസമയം ഐസിഐസിഐ ബാങ്ക്, അപ്പോളോ ഹോസ്പിറ്റല്‍സ്, ജിയോ ഫൈനാന്‍ഷ്യല്‍, മാരുതി സുസുക്കി, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവ ഇടിവ നേരിട്ടു. മേഖലകളില്‍ ഐടി, ലോഹം എന്നിവ യഥാക്രമം 1.5 ശതമാനവും 0.5 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഉയര്‍ന്നു.

X
Top