തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

റെക്കോര്‍ഡ് ഉയരം കൈവരിച്ച് സെന്‍സെക്‌സ്, നിഫ്റ്റി 18500 ന് അരികെ

മുംബൈ: പ്രതിമാസ എഫ് & ഒ കരാറുകളുടെ കാലാവധി അവസാനിക്കുന്ന നവംബര്‍ 24 ന് ഇന്ത്യന്‍ ഇക്വിറ്റി വിപണി ശക്തമായ നേട്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് 762.10 പോയിന്റ് അഥവാ 1.24 ശതമാനം ഉയര്‍ന്ന് 62,272.68 ലെവലിലും നിഫ്റ്റി 216.80 പോയിന്റ് അഥവാ 1.19 ശതമാനം ഉയര്‍ന്ന് 18,484.10 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.സെഷന്റെ അവസാനത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 62,412.33 തൊട്ടു.

അപ്പോളോ ഹോസ്പിറ്റല്‍സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ബിപിസിഎല്‍, ഇന്‍ഫോസിസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് എന്നിവയാണ് നേട്ടമുണ്ടാക്കിയവയില്‍ മുന്നില്‍.സിപ്ല, കോള്‍ ഇന്ത്യ, കോടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയവ നഷ്ടം സഹിച്ചു.എല്ലാ മേഖലകളും പച്ച തെളിയിച്ചപ്പോള്‍ നിഫ്റ്റി വിവര സാങ്കേതിക വിദ്യ, പൊതുമേഖല ബാങ്ക്, ഇന്‍ഫ്രാ സൂചികകള്‍ 1-2 ശതമാനം ഉയര്‍ന്നു.

വാഹനം, ഊര്‍ജ്ജം, എഫ്എംസിജി എന്നിവ അരശതമാനത്തിന്റെ നേട്ടമാണ് കൈവരിച്ചത്. 43,163.40 ത്തിന്റെ റെക്കോര്‍ഡ് ഉയരം തൊട്ട നിഫ്റ്റി ബാങ്ക് പിന്നീട് 43,000 ത്തില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ അരശതമാനം ഉയര്‍ച്ചയും കൈവരിച്ചു.

ആഗോള സൂചികകളുടെ ചുവടുപിടിച്ച് നേട്ടത്തില്‍ തുടങ്ങിയ വിപണി പിന്നീട് ഫെഡ് റിസര്‍വ് മിനുറ്റ്‌സില്‍ ഊര്‍ജ്ജം കൊള്ളുകയായിരുന്നു. നിരക്ക് വര്‍ധനവിന്റെ തോത് കുറയ്ക്കുമെന്ന മിനുറ്റ്‌സിലെ അറിയിപ്പാണ് തുണയായത്. ക്രൂഡ്, ഡോളര്‍ ഇടിവും വിപണിയെ സഹായിച്ചുവെന്ന് ജിയോജിതിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

X
Top