ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

സിംഭോലി ഷുഗേഴ്സിനെതിരെ എൻസിഎൽടിയിൽ കേസ് ഫയൽ ചെയ്ത് എസ്ബിഐ

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 395 കോടി രൂപയുടെ വായ്പയുടെ പേരിൽ സിംഭോലി ഷുഗേഴ്‌സിനെ പാപ്പരത്തത്തിലേക്ക് വലിച്ചിഴച്ചതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ട്രസ്റ്റ് ബ്രാൻഡിന് കീഴിൽ പഞ്ചസാര വിപണനം ചെയ്യുന്ന കമ്പനിയാണിത്, കൂടാതെ ഇതിന് ഇന്ത്യയിലുടനീളം വിതരണ ശൃംഖലയുണ്ട്. മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും കമ്പനി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.

2015-ൽ സിംഭോലി ഷുഗേഴ്‌സിന്റെ വായ്പകൾ പുനഃക്രമീകരിക്കാൻ ശ്രമിച്ചെങ്കിലും കമ്പനിക്ക് ഇപ്പോഴും കടം തീർക്കാൻ സാധിച്ചിട്ടില്ലെന്ന് എസ്ബിഐ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻസിഎൽടി) അവകാശപ്പെട്ടു. 2018 നവംബർ 1 മുതൽ സിംഭോലി ഷുഗേഴ്സ് തിരിച്ചടവിൽ പരാജയപ്പെട്ടതായി എസ്ബിഐ അറിയിച്ചു. എന്നാൽ എൻ‌സി‌എൽ‌ടി കേസ് ഇതുവരെ പരിഗണിച്ചിട്ടില്ല.

ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിക്ക് ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ സിംഭോലി എന്ന ഗ്രാമത്തിൽ നിർമ്മാണ യൂണിറ്റുകളുണ്ട്. കമ്പനിക്ക് എത്തനോൾ നിർമ്മാണ ബിസിനസ്സും ഉണ്ട്. കമ്പനിക്ക് ഏകദേശം 2,000 കോടി രൂപയുടെ വിറ്റുവരവുണ്ട്. ഇൻസോൾവൻസി കോഡ് പ്രകാരം എൻസിഎൽടിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേസ് ഫയൽ ചെയ്തതായി സിംഭോലി ഷുഗേഴ്സ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു.

X
Top