ഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരും

റെക്കോർഡ് ലാഭം രേഖപ്പെടുത്തി സൗദി അരാംകോ

മുംബൈ: ഉക്രെയ്‌നിലെ റഷ്യയുടെ യുദ്ധത്തിനും പകർച്ചവ്യാധിക്ക് ശേഷമുള്ള ഡിമാൻഡിനും ശേഷം ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതിനാൽ കഴിഞ്ഞ രണ്ടാം പാദത്തിൽ 48.4 ബില്യൺ ഡോളറിന്റെ റെക്കോർഡ് ലാഭം രേഖപ്പെടുത്തി എണ്ണ ഭീമനായ സൗദി അരാംകോ.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരായ കമ്പനിയുടെ അറ്റവരുമാനം 90 ശതമാനം കുതിച്ചുയർന്നു, ഇത് തുടർച്ചയായ രണ്ടാമത്തെ പദത്തിലാണ് കമ്പനി റെക്കോർഡ് ത്രൈമാസ ഫലങ്ങൾ രേഖപ്പെടുത്തുന്നത്.

ആഗോള വിപണിയിലെ ചാഞ്ചാട്ടവും സാമ്പത്തിക അനിശ്ചിതത്വവും നിലനിൽക്കുമ്പോൾ, ഈ വർഷത്തിന്റെ ആദ്യ പകുതിയിലെ മികച്ച ഫലങ്ങൾ വ്യവസായത്തിൽ നിലവിലുള്ള നിക്ഷേപം അനിവാര്യമാണെന്ന തങ്ങളുടെ വീക്ഷണത്തെ പിന്തുണയ്ക്കുന്നതായി അരാംകോ പറഞ്ഞു.

ശക്തമായ വിപണി സാഹചര്യങ്ങളിൽ കമ്പനിയുടെ അറ്റാദായം 22.7 ശതമാനം ഉയർന്നു. കൂടാതെ ഇവരുടെ അർദ്ധവർഷ ലാഭം 87.91 ബില്യൺ ഡോളറാണ്. 2019ലെ അരാംകോയുടെ വിപണി പ്രവേശനത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന ത്രൈമാസ ലാഭമാണ് പ്രസ്തുത പാദത്തിലേത്. സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിൽ അരാംകോയുടെ ഓഹരികൾ 40.8 റിയാലിലെത്തി.

X
Top