27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾഓൺലൈൻ വാതുവെപ്പ് കേസ്: 1,810 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിപശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് എൽപിജി നിയന്ത്രണം വന്നേക്കുംഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകുമെന്ന് കാനഡ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷംനിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്

എണ്ണ ഇറക്കുമതിയിൽ ഇന്ത്യൻ വിപണി തിരിച്ചുപിടിച്ച് റഷ്യ

മുംബൈ: യുറൽസ് എണ്ണ വിലയിൽ കുറവുവരുത്തിയതോടെ ഏപ്രിലിൽ റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിൽ ഉയർന്നു. ഇതോടെ റഷ്യക്ക് ഇന്ത്യയിലെ വിപണി വിഹിതം തിരിച്ചുപിടിക്കാനായി.

മിഡിൽ ഈസ്റ്റിൽ നിന്നുള്ള ക്രൂഡ് ഓയിൽ വരവ് ഉയർന്നതോടെ റഷ്യക്ക് ഇന്ത്യൻ വിപണി വിഹിതം ഇടിഞ്ഞു തുടങ്ങിയിരുന്നു. കഴിഞ്ഞ മാസം റഷ്യയിൽനിന്ന് ഇന്ത്യയുടെ ഇറക്കുമതി 40 ശതമാനത്തിനടുത്തെത്തി.

ഏപ്രിലിൽ ഇന്ത്യയിലേക്കുള്ള മൊത്തം റഷ്യൻ കയറ്റുമതിയുടെ ഏകദേശം 80 ശതമാനവും വഹിക്കുന്ന മീഡിയം സോർ ഗ്രേഡിന്‍റെ കയറ്റുമതി 10 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. മാർച്ചിനെ അപേക്ഷിച്ച് അല്പം കൂടുതലാണ്.

കഴിഞ്ഞ മാസം ഇന്ത്യ റഷ്യയിൽ നിന്ന് പ്രതിദിനം 1.95 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തു.

ഇതിൽ യുറൽസ് വിഹിതം 79 ശതമാനവും, സിപിസി റഷ്യ (9 ശതമാനം), ഇഎസ്പിഒ (5.2 ശതമാനം), സോക്കോൾ (2.1 ശതമാനം), വരാൻഡെ (1.3 ശതമാനം) എന്നിവയുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

X
Top