രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

ഋഷഭ് ഇന്‍സ്ട്രുമെന്റ്സിന് ഐപിഒ അനുമതി

ന്യൂഡല്‍ഹി: എനര്‍ജി എഫിഷ്യന്‍സി കമ്പനിയായ ഋഷഭ് ഇന്‍സ്ട്രുമെന്റ്സ് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടത്താനുള്ള അനുമതി കരസ്ഥമാക്കി. ഇത് സംബന്ധിച്ച അറിയിപ്പ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യില്‍ നിന്നും ലഭ്യമായി. ജനുവരിയിലാണ് കമ്പനി ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചത്.

75 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 94.17 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലു(ഒഎഫ്എസ്)മാണ് ഐപിഒ. ആശ നരേന്ദ്ര ഗോലിയ 25 ലക്ഷം ഓഹരികളും നരേന്ദ്ര റിഷഭ് ഗോലിയ 5.17 ലക്ഷം ഓഹരികളും റിഷഭ് നരേന്ദ്ര ഗോലിയ 4 ലക്ഷം ഓഹരികളും സാസഫ് ഹോള്‍ഡിംഗ്സ് 60 ലക്ഷം ഓഹരികളും ഒഎഫ്എസ് വഴി ഓഫ്ലോഡ് ചെയ്യും.

ഐപിഒയ്ക്ക് മുന്നോടിയായി 15 കോടി രൂപ സമാഹരിക്കാനും പദ്ധതിയുണ്ട്. അങ്ങിനെ സംഭവിക്കുന്ന പക്ഷം ഫ്രഷ് ഇഷ്യുവലിപ്പം കുറയും. നാസിക്കിലെ ഉത്പാദന ശാല വികസിപ്പിക്കുന്നതിനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും ഫ്രഷ് ഇഷ്യുവില്‍ നിന്നുള്ള 59.50 കോടി രൂപ ഉപയോഗപ്പെടുത്തുമെന്ന് ഡ്രാഫ്റ്റ് പേപ്പര്‍ പറയുന്നു.

നാസിക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിഷഭ് ഇന്‍സ്ട്രുമെന്റ്സ്, ഇലക്ട്രിക്കല്‍ ഓട്ടോമേഷന്‍, മീറ്ററിംഗ്, മെഷര്‍മെന്റ്, പ്രിസിഷന്‍ എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നു. ലോ വോള്‍ട്ടേജ് കറന്റ് ട്രാന്‍സ്ഫോര്‍മറുകള്‍, അനലോഗ് പാനല്‍ മീറ്ററുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും വിതരണത്തിലും മുന്‍നിരക്കാരാണ്. കമ്പനി ഉത്പന്നങ്ങള്‍ വൈദ്യുതി, ഓട്ടോമോട്ടീവ്, തുടങ്ങി നിരവധി വ്യവസായങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 49.65 കോടി രൂപയാക്കാനായി. പ്രവര്‍ത്തനവരുമാനം 470.25 കോടി രൂപയായി ഉയര്‍ത്തുകയും ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 389.96 കോടി രൂപയായിരുന്നു പ്രവര്‍ത്തന വരുമാനം.

ഡാം ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ്, മിറേ അസറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് (ഇന്ത്യ), മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡ് എന്നിവരാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

X
Top