ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻആറാം തലമുറ യുദ്ധവിമാന നിർമാണം: ഇന്ത്യയും ഫ്രാൻസും കൈകോർക്കാൻ സാധ്യതക്രൂഡോയിൽ ശേഖരം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യറഷ്യയ്ക്കെതിരെ ഉപരോധ യുദ്ധം കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ; ഇന്ത്യൻ കമ്പനികളും പുതിയ കരിമ്പട്ടികയിൽഎഥനോൾ ചേർത്ത പെട്രോളിന് ഇനി എക്സൈസ് നികുതിയില്ല

ഓഹരി വിപണിയില്‍ ചെറുകിട നിക്ഷേപകരുടെ പ്രവര്‍ത്തനം കുറയുന്നു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചെറുകിട നിക്ഷേപകരുടെ വ്യാപാരം കുറഞ്ഞു. ഉയര്‍ന്ന ചാഞ്ചാട്ടവും സാമ്പത്തിക അനിശ്ചിതാവസ്ഥയുമാണ് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) ഡാറ്റ പ്രകാരം, ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ റീട്ടെയില്‍ പങ്കാളികളുടെ ശരാശരി ദൈനംദിന വിറ്റുവരവ് ഏകദേശം 18 ശതമാനം കുറഞ്ഞു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതിമാസ ഇടിവാണിത്.

ചില്ലറ വ്യാപാരത്തിലെ ഇടിവ് വിപണിയിലെ ചാഞ്ചാട്ടത്തിന്റെ വര്‍ദ്ധനവുമായി ഒത്തുപോകുന്നു. അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് സൂചിക ഈ കാലയളവില്‍ 14.9 ആയാണ് ഉയര്‍ന്നത്. മാസത്തിന്റെ തുടക്കത്തിലെ റീഡിംഗ് 11.2 ആയിരുന്നു.

സീറോദ, ഗ്രോ തുടങ്ങിയ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുതിയ അക്കൗണ്ട് തുറക്കലുകളില്‍ മാന്ദ്യവും ട്രേഡിംഗ് അളവില്‍ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് ആഴ്ചകളില്‍ റീട്ടെയില്‍ ക്ലയന്റുകളില്‍ നിന്നുള്ള ശരാശരി ദൈനംദിന ഓര്‍ഡറുകള്‍ ഏകദേശം 15 ശതമാനം കുറഞ്ഞുവെന്ന് സീറോദയുടെ സഹസ്ഥാപകന്‍ നിതിന്‍ കാമത്ത് പറഞ്ഞു.  ആദ്യ നിക്ഷേപകരുടെ എണ്ണം കുറവാണെന്ന് ഗ്രോവും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ കാലയളവില്‍ വിദേശ നിക്ഷേപകര്‍ 12,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.  പണപ്പെരുപ്പവും കോര്‍പറേറ്റ് വരുമാനവും മെച്ചപ്പെടുന്നതോടെ പ്രവണതയ്ക്ക് മാറ്റം വരുമെന്ന് വിദഗ്ധര്‍ നിരീക്ഷിച്ചു.

X
Top