ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

30,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി റിന്യൂ പവർ

മുംബൈ: ഗ്രീൻ എനർജി കമ്പനിയായ റിന്യൂ പവർ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 30,000 കോടി രൂപ നിക്ഷേപിച്ച് അതിന്റെ സൗരോർജ്ജ, കാറ്റ് ഊർജ്ജ ശേഷി വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു.

നിലവിൽ 5,000 മെഗാവാട്ട് പദ്ധതി വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും, കമ്പനി വിവിധ ലേലങ്ങളിൽ വിജയിച്ചതായും ഒപ്പം നിരവധി വൈദ്യുതി വാങ്ങൽ കരാറുകൾ ഉണ്ടെന്നും (പിപിഎ) കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സിൻഹ പിടിഐയോട് പറഞ്ഞു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ സൗരോർജ്ജം, കാറ്റ് എന്നിവയുടെ ശേഷി വർദ്ധിപ്പിക്കുന്നതിന് ഏകദേശം 30,000 കോടി രൂപ ചെലവഴിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. റിന്യൂ എനർജി ഗ്ലോബൽ പി‌എൽ‌സിയുടെ അനുബന്ധ സ്ഥാപനമായ റിന്യൂ പവർ, ആഗോളതലത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ സ്വതന്ത്ര പവർ ഉത്പാദകരിൽ (ഐപിപി) ഒന്നാണ്.

മത്സരാധിഷ്ഠിത ബിഡുകളിലൂടെ നേടിയ ശേഷി ഉൾപ്പെടെ കമ്പനിക്ക് നിലവിൽ 13.2 ജിഗാവാട്ട് (GW) മൊത്തം ശേഷിയുണ്ട്. കൂടാതെ ഇന്ത്യയിൽ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാൻ തന്റെ കമ്പനി പദ്ധതിയിടുന്നതായും സിൻഹ പറഞ്ഞു.

X
Top