ഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം

‘നടപ്പ് വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ജിയോ ഓഹരികള്‍ ലിസ്റ്റ് ചെയ്യും’

മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവരുടെ ടെലികോം വിഭാഗമായ ജിയോ ഇന്‍ഫോകോമിന്റെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) യ്ക്ക് ഒരുങ്ങുന്നു.

2026 ന്റെ ആദ്യ പകുതിയില്‍ തന്നെ ജിയോ ഓഹരികള്‍ ലിസ്റ്റ് ചെയ്യുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 48ാമത് വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ പറഞ്ഞു. ഇന്ത്യയുടെ ടെലികോം, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ പുനര്‍നിര്‍മ്മിച്ച ഒരു ദശാബ്ദക്കാലത്തെ തകര്‍പ്പന്‍ വളര്‍ച്ചയാണ് ജിയോയുടേത്.

2016 ല്‍ വാണിജ്യാടിസ്ഥാനത്തില്‍ അരങ്ങേറ്റം കുറിച്ച കമ്പനി സൗജന്യ വോയ്‌സ് കോളുകളും താങ്ങാവുന്ന വിലയില്‍ ഡാറ്റയും നല്‍കി 500 ദശലക്ഷത്തിലധികം ഉപഭോക്താക്കളെ ആകര്‍ഷിച്ചു. ഇത് യുഎസ്, യുകെ , ഫ്രാന്‍സ് എന്നിവിടങ്ങളിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലാണ്.

കമ്പനിയുടെ ആവിര്‍ഭാവം യുപിഐ പേയ്‌മെന്റ് കുതിച്ചുചാട്ടത്തിനും ഡസന്‍ കണക്കിന് യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കും കാരണമായി. സ്മാര്‍ട്ട് ഹോമുകള്‍, എന്റര്‍പ്രൈസ് ഡിജിറ്റൈസേഷന്‍, ഉപഭോക്തൃ സേവനങ്ങള്‍ എന്നിവയിലേക്ക് വ്യാപിപ്പിക്കുക എന്ന അഭിലാഷത്തോടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി റോള്‍ഔട്ടും നടത്തി.

2025 സാമ്പത്തികവര്‍ഷത്തില്‍ 1.28 ലക്ഷം കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. എബിറ്റ 64170 കോടി രൂപ. കമ്പനിയുടെ പബ്ലിക് ലിസ്റ്റിംഗ് ആഗോള നിക്ഷേപസ്ഥാപനങ്ങള്‍ക്ക് ഇന്ത്യയിലെ മികച്ച ടെലികോം കമ്പനിയിലേയ്ക്കുള്ള വഴിയൊരുക്കും.

X
Top