റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

ഭവന വായ്പ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനെതിരെ ആര്‍ബിഐ

മുംബൈ: ഭവനവായ്പ കാലാവധി ദീര്ഘിപ്പിക്കുന്നതില് റിസര്വ് ബാങ്ക് ആശങ്ക പ്രകടിപ്പിച്ചു.’യുക്തിരഹിതമായ നീട്ടല്‍’ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡുകള്‍ പരിഗണിക്കേണ്ട വിഷയമാണെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എം രാജേശ്വര്‍ റാവു പറയുന്നു. എന്നാല്‍ വായ്പയുടെ കാലയളവും തിരിച്ചടവും സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ബാങ്ക് ബോര്‍ഡാണ്.

അതിനാല്‍ ഇത് സംബന്ധിച്ച് നിര്‍വചനം റെഗുലേറ്റര്‍ തല്‍ക്കാലം പരിഗണിക്കുന്നില്ല. ബാങ്ക് സിഇഒമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നു പറഞ്ഞ റാവു, സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിച്ചതായും അറിയിച്ചു.ആവശ്യമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രബാങ്ക് ഉടന്‍ പുറപ്പെടുവിക്കും.

വായ്പ ഗുണമേന്മയെ ബാധിക്കുന്നതിന് പുറമെ, കാലവധി നീട്ടല്‍ ധനനയത്തിന്റെ കാര്യക്ഷമത കുറയ്ക്കുന്നു. കാരണം നിരക്ക് വര്‍ദ്ധനവിന്റെ സമ്മര്‍ദ്ദം വായ്പക്കാര്‍ അനുഭവിക്കുന്നില്ല. ഭവനവായ്പകള്‍ ക്രെഡിറ്റ് വളര്‍ച്ചയുടെ പ്രധാന ചാലകശക്തിയാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

അതേസമയം കാലാവധി താല്‍ക്കാലികമായി നീട്ടുന്നത് ആശങ്ക സൃഷ്ടിക്കില്ലെന്നാണ് ബാങ്കര്‍മാരുടെ വാദം. രണ്ട് വര്‍ഷത്തിനുള്ളില്‍ ആര്‍ബിഐ നിരക്ക് കുറയ്ക്കാന്‍ തയ്യാറായാല്‍, വായ്പ യഥാര്‍ത്ഥ കാലാവധിയിലേയ്ക്ക് മടങ്ങും. തിരിച്ചടവും റീഫിനാന്‍സിംഗും കാരണം വായ്പകളുടെ ശരാശരി കാലാവധി ഇപ്പോഴും 10 വര്‍ഷത്തില്‍ താഴെയാണെന്ന് ബാങ്കര്‍മാര്‍ പറയുന്നു.

വരുമാനത്തിലെ വര്‍ദ്ധനവ്, അപ്രതീക്ഷിത നേട്ടങ്ങള്‍ അല്ലെങ്കില്‍ പ്രോപ്പര്‍ട്ടി വില്‍പ്പന എന്നിവ മൂലമാണ് പ്രീ-പേയ്‌മെന്റുകള്‍ നടക്കുന്നത്. ശരിയായ സമ്മതമോ ആശയവിനിമയമോ ഇല്ലാതെ ബാങ്കുകള്‍ ഫ്‌ലോട്ടിംഗ് റേറ്റ് വായ്പ നല്‍കിയതായി അതേസമയം ആര്‍ബിഐ അറിയിക്കുന്നുണ്ട്.

X
Top