പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ആര്‍ബിഐ പണനയ സമിതി യോഗം തുടങ്ങി

ന്യൂഡല്‍ഹി: പണപ്പെരുപ്പം നിയന്ത്രണത്തിലാകാത്ത സാഹചര്യത്തില് റിസര്വ് ബാങ്ക് കാല് ശതമാനം കൂടി നിരക്ക് വര്ധിപ്പിച്ചേക്കും. ദൈമാസ പണവായ്പാ നയം ഏപ്രില് ആറിനാണ് പ്രഖ്യാപിക്കുക. 2023-24 സാമ്പത്തിക വര്ഷത്തെ ആദ്യത്തെ നയപ്രഖ്യാപനമാണിത്.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, 2022 മെയ്ക്കുശേഷം റിപ്പോ നിരക്കില് ഇതിനകം 2.50 ശതമാനം വര്ധന വരുത്തിയിരുന്നു. എന്നിട്ടും ആര്ബിഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലാണ് വിലക്കയറ്റം.

യുഎസ് ഫെഡറല് റിസര്വ്, യൂറോപ്യന് കേന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയുടെ സമീപകാല നടപടികള് വിലയിരുത്തിയശേഷമാകും തീരുമാനമെടുക്കുക.

നിലവിലെ വളര്ച്ചാ മാന്ദ്യവും പണപ്പെരുപ്പത്തിലുണ്ടായ നേരിയ കുറവും കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വര്ഷത്തെ മൂന്നാം പാദത്തില് നിരക്ക് കുറയ്ക്കാന് പണനയ സമതി തയ്യാറായേക്കാമെന്നും വിലയിരുത്തലുണ്ട്.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില് 6.52ശതമാനവും ഫെബ്രുവരിയില് 6.44ശതമാനവുമായിരുന്നു.

റീട്ടെയില് പണപ്പെരുപ്പം 2-4ശതമാനത്തിനുള്ളില് നിലനിര്ത്തുകയെന്നതാണ് ആര്ബിഐ നേരിടുന്ന വെല്ലുവിളി.

X
Top