സെപ്റ്റംബർ വരെയുള്ള എൽഎൻജി വിതരണം ഉറപ്പാക്കി ഇന്ത്യരാജ്യത്തെ ഇന്ധന ഗുണനിലവാരത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് പെട്രോളിയം മന്ത്രാലയംഇന്ത്യൻ ഇരുമ്പ് പൈപ്പുകൾക്ക് അധിക നികുതി ഏർപ്പെടുത്തി സൗദി അറേബ്യവിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ചിന് അനുമതി; കൂടുതൽ കപ്പലുകളെത്തും10 ബില്യൺ ഡോളർ വിൽപ്പനയുമായി ആപ്പിൾ; ആഗോള വിപണിയിൽ നിർണായക ശക്തിയായി ഇന്ത്യ

പലിശ നിരക്കില്‍ ആര്‍ബിഐ ഇത്തവണയും മാറ്റം വരുത്തിയേക്കില്ല; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുമെന്ന് വിലയിരുത്തൽ

മുംബൈ: പണപ്പെരുപ്പം ഉയര്ന്ന നിലയിലാണെങ്കിലും ഇത്തവണത്തെ പണ വായ്പാനയ യോഗത്തിലും റിസര്വ് ബാങ്ക് നിരക്ക് വര്ധിപ്പിച്ചേക്കില്ല. റിപ്പോ നിരക്ക് 6.5 ശതമാനത്തില് നിലനിര്ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഇപ്പോഴും ആര്ബിയുടെ ക്ഷമതാ പരിധിക്ക് മുകളിലാണ്. മണ്സൂണ് ലഭ്യതക്കുറവും അസംസ്കൃത എണ്ണ വിലയിലെ വര്ധനവും ധനനയ യോഗത്തില് ചര്ച്ചയായേക്കാം.

ഓഗസ്റ്റിലെ നയ പ്രഖ്യാപനത്തിന് ശേഷം സമ്മിശ്ര പ്രതികരണമാണ് വിപണിയിലുണ്ടായത്. ഉയര്ന്ന നിലവാരത്തില് നിന്ന് തക്കാളിയുടെ വില താഴ്ന്നു. അതോടൊപ്പം പണപ്പെരുപ്പ നിരക്കുകളിലും കുറവുണ്ടായി.

അതേസമയം, അസംസ്കൃത എണ്ണവിലയില് 10 ശതമാനത്തിലേറെ വര്ധനവും രേഖപ്പെടുത്തി. എണ്ണവില വര്ധന വിലക്കയറ്റ സൂചികക്ക് സമ്മര്ദമായേക്കാം. ഓഗസ്റ്റില് 6.83 ശതമാനമായിരുന്ന റീട്ടെയില് പണപ്പെരുപ്പം സെപ്റ്റംബറില് ആര്ബിഐയുടെ ഉയര്ന്ന പരിധിയായ ആറ് ശതമാനത്തിന് താഴെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ യോഗത്തില് 10 ശതമാനം ഇന്ക്രിമെന്റല് കാഷ് റിസര്വ് റേഷ്യോ(ഐസിആര്ആര്) കൊണ്ടുന്നിരുന്നു. അതിനുശേഷം മിച്ചമുണ്ടായിരുന്ന ലിക്വിഡിറ്റി കമ്മിയായി.

ഉത്സവ സീസണ് വരുന്നതിനാല് വായ്പാ ഡിമാന്റിനെ ബാധിക്കാതിരിക്കാന് മതിയായ പണലഭ്യത വിപണിയില് നിലനിര്ത്തുമെന്ന് പ്രതീക്ഷിക്കുന്നു.

X
Top