എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

രൂപയെ താങ്ങിനിര്‍ത്തുന്നത് ആര്‍ബിഐയുടെ കറന്‍സി മാര്‍ക്കറ്റ് ഇടപെടല്‍

ന്യൂഡല്‍ഹി: ഡോളര്‍ ശക്തിപ്പെടുമ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെ തളരുകയാണ് രൂപ.നിലവില്‍ 82.74 നിരക്കിലാണ് ഇന്ത്യന്‍ കറന്‍സിയുള്ളത്.ഡിസംബറില്‍ ഇതുവരെ നേരിട്ട ഇടിവ് 2 ശതമാനം.

അതേസമയം, ഒക്ടോബര്‍ 20 ന് ശേഷം 83 നിരക്കിലേയ്ക്ക് വീണില്ല എന്നതും ശ്രദ്ധേയമാണ്. ആഗോള സ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍വലിച്ചിട്ടും ഫെഡ് റിസര്‍വ് നയം കര്‍ശനമാക്കിയിട്ടും രൂപ പിടിച്ചുനില്‍ക്കുന്നത് ആര്‍ബിഐ ഇടപെടലിന്റെ ഫലമാണ്. വിദഗ്ധര്‍ കരുതുന്നു.

രൂപയെ താങ്ങിനിര്‍ത്താന്‍ കേന്ദ്രബാങ്ക്, കറന്‍സി വിപണിയില്‍ ഇടപെടുകയും ഡോളര്‍ വില്‍ക്കുകയും ചെയ്യുന്നു. വിവിധ കണക്കുകള്‍ പ്രകാരം, കറന്‍സി വിപണിയില്‍ ആര്‍ബിഐയുടെ മൊത്തം ഇടപെടല്‍ ഒക്ടോബറില്‍100 ബില്യണ്‍ ഡോളറിലെത്തി. 34 ബില്യണ്‍ ഡോളര്‍ സ്‌പോട്ടിലും 65 ബില്യണ്‍ ഡോളര്‍ ഫോര്‍വേഡ് മാര്‍ക്കറ്റിലും.

83.25 നിലവാരം ലംഘിച്ചില്ലെങ്കില്‍ രൂപ മുമ്പത്തെ ഏറ്റവും താഴ്ന്ന നില സൂക്ഷിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു. ”വില 83.25-ന് മുകളില്‍ വ്യാപാരം ചെയ്തുകഴിഞ്ഞാല്‍ പിന്നീട് വ്യക്തമായ ബ്രേക്ക്ഔട്ട് സംഭവിക്കും. അതുവരെ റേഞ്ച്ബൗണ്ട് പ്രൈസ് ആക്ഷനായിരിക്കും” കൊട്ടക് സെക്യൂരിറ്റീസ് കുറിപ്പില്‍ പറഞ്ഞു.

X
Top