റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കാരണം വിശദമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്, 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വിശദമാക്കി. കേന്ദ്രബാങ്കിന്റെ കറന്‍സി മാനേജ്‌മെന്റ് പദ്ധതികളുടെ ഭാഗമായാണ് നീക്കമെന്ന് പറഞ്ഞ ഗവര്‍ണര്‍ 500,1000 കറന്‍സികള്‍ക്ക് പകരമല്ല, 2000 നോട്ടുകള്‍ അവതരിപ്പിച്ചതെന്നും വിശദീകരിച്ചു. 500,1000 നോട്ടുകള്‍ പിന്‍വലിച്ച 2016 ലാണ് 2000 രൂപ നോട്ടുകള്‍ അവതരിപ്പിക്കുന്നത്.

2000 രൂപ നോട്ടുകള്‍ മൊത്തം കറന്‍സിയുടെ 10.8 ശതമാനം മാത്രമായതിനാല്‍, തീരുമാനം സമ്പദ് വ്യവസ്ഥയില്‍ ചെലുത്തുന്ന ആഘാതം നാമമാത്രമായിരിക്കും. ബാങ്കുകളില്‍ ഇടിച്ചുകയറരുതെന്നും ഗവര്‍ണര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നോട്ടുകള്‍ മാറ്റാനും നിക്ഷേപിക്കാനും സെപ്തംബര്‍ 30 വരെ സമയമുണ്ട്.

1000 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്നത് ഊഹാപോഹമാണെന്ന് പറഞ്ഞ ഗവര്‍ണര്‍ ആവശ്യത്തിലധികം നോട്ടുകള്‍ സിസ്റ്റത്തില്‍ ലഭ്യമാണെന്ന് അറിയിച്ചു. മതിയായ സ്റ്റോക്കുകളുള്ളതിനാല്‍ ആശങ്കപ്പെടേണ്ടതില്ല.

കള്ളപ്പണ പ്രശ്‌നം ഗവര്‍ണര്‍, പരാമര്‍ശിക്കാത്തതും ശ്രദ്ധേയമായി. നോട്ട് പിന്‍വലിക്കല്‍ വഴി കള്ളപ്പണം വെളിച്ചെത്തുകൊണ്ടുവരാനാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

X
Top