വീട്ടിലും ലോക്കറിലും വെറുതെ ഇരിക്കുന്ന സ്വർണം നോട്ടമിട്ട് കേന്ദ്ര സർക്കാർ; ഇറക്കുമതി കുറയ്ക്കാന്‍ പദ്ധതികള്‍ഇന്ത്യ- ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽഇന്ധനവില 12 രൂപ വരെ കൂടിയേക്കും; കനത്ത നഷ്ടത്തിലെന്ന് കമ്പനികള്‍സാമ്പത്തിക ആഘാതം ചെറുക്കാൻ നീക്കം; ആർബിഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണംഏപ്രിലിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവ്

2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കാരണം വിശദമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്, 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വിശദമാക്കി. കേന്ദ്രബാങ്കിന്റെ കറന്‍സി മാനേജ്‌മെന്റ് പദ്ധതികളുടെ ഭാഗമായാണ് നീക്കമെന്ന് പറഞ്ഞ ഗവര്‍ണര്‍ 500,1000 കറന്‍സികള്‍ക്ക് പകരമല്ല, 2000 നോട്ടുകള്‍ അവതരിപ്പിച്ചതെന്നും വിശദീകരിച്ചു. 500,1000 നോട്ടുകള്‍ പിന്‍വലിച്ച 2016 ലാണ് 2000 രൂപ നോട്ടുകള്‍ അവതരിപ്പിക്കുന്നത്.

2000 രൂപ നോട്ടുകള്‍ മൊത്തം കറന്‍സിയുടെ 10.8 ശതമാനം മാത്രമായതിനാല്‍, തീരുമാനം സമ്പദ് വ്യവസ്ഥയില്‍ ചെലുത്തുന്ന ആഘാതം നാമമാത്രമായിരിക്കും. ബാങ്കുകളില്‍ ഇടിച്ചുകയറരുതെന്നും ഗവര്‍ണര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നോട്ടുകള്‍ മാറ്റാനും നിക്ഷേപിക്കാനും സെപ്തംബര്‍ 30 വരെ സമയമുണ്ട്.

1000 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്നത് ഊഹാപോഹമാണെന്ന് പറഞ്ഞ ഗവര്‍ണര്‍ ആവശ്യത്തിലധികം നോട്ടുകള്‍ സിസ്റ്റത്തില്‍ ലഭ്യമാണെന്ന് അറിയിച്ചു. മതിയായ സ്റ്റോക്കുകളുള്ളതിനാല്‍ ആശങ്കപ്പെടേണ്ടതില്ല.

കള്ളപ്പണ പ്രശ്‌നം ഗവര്‍ണര്‍, പരാമര്‍ശിക്കാത്തതും ശ്രദ്ധേയമായി. നോട്ട് പിന്‍വലിക്കല്‍ വഴി കള്ളപ്പണം വെളിച്ചെത്തുകൊണ്ടുവരാനാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

X
Top