യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

പ്രവാസി നിക്ഷേപം കുറഞ്ഞതായി ആര്‍ബിഐ കണക്ക്

കൊച്ചി: പ്രവാസികള്‍ ഇന്ത്യൻ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപങ്ങളുടെ ഒഴുക്ക് കുറഞ്ഞതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) കണക്ക്. ഏപ്രില്‍ ജൂലായ് മാസങ്ങളില്‍ പ്രവാസി ഇന്ത്യൻ നിക്ഷേപ (എൻ.ആർ.ഐ) പദ്ധതികളിലേക്ക് 470 കോടി ഡോളർ നിക്ഷേപം മാത്രമാണ് ലഭിച്ചത്.

കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 580 കോടി ഡോളറായിരുന്നു നിക്ഷേപമായി എത്തിയത്. 110 കോടി ഡോളറിന്റെ കുറവാണ് ഉണ്ടായത്. ഫോറിൻ കറൻസി നോണ്‍റെസിഡന്റ് (എഫ്‌സിഎൻആർ) നിക്ഷേപങ്ങളിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞതാണ് ഇടിവിന് പ്രധാന കാരണം.

ഈ വർഷം ജൂലായ് അവസാനം വരെയുള്ള കണക്കനുസരിച്ച്‌ പ്രവാസി നിക്ഷേപങ്ങളുടെ മൊത്തം ബാധ്യത 16786 കോടി ഡോളറാണ്. കഴിഞ്ഞ വർഷം ഇത് 16832 കോടി ഡോളറായിരുന്നു.

പ്രധാന പ്രവാസി നിക്ഷേപ പദ്ധതികള്‍:
ഫോറിൻ കറൻസി നോണ്‍റെസിഡന്റ് (എഫ്‌.സി.എൻ.ആർ) നിക്ഷേപങ്ങള്‍
നോണ്‍ റെസിഡന്റ് എക്‌സ്റ്റേണല്‍ (എൻ.ആർ.ഇ) നിക്ഷേപങ്ങള്‍
നോണ്‍ റെസിഡന്റ് ഓർഡിനറി (എൻ.ആർ.ഒ) നിക്ഷേപങ്ങള്‍

എഫ്.സി.എൻ.ആർ (ബാങ്ക്) നിക്ഷേപം: ഈ വർഷം ഏപ്രില്‍ജൂലായ് കാലയളവില്‍ എഫ്.സി.എൻ.ആർ (ബി) അക്കൗണ്ടുകളിലേക്ക് 772 ദശലക്ഷം ഡോളർ മാത്രമാണ് എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 280 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത് വളരെ കുറവാണ്. ജൂലായ് അവസാനത്തോടെ എഫ്.സി.എൻ.ആർ (ബി) അക്കൗണ്ടുകളിലെ മൊത്തം ബാദ്ധ്യത 33.58 ബില്യണ്‍ ഡോളറാണ്.

എൻ.ആർ.ഇ നിക്ഷേപം: നോണ്‍റെസിഡന്റ് എക്‌സ്റ്റേണല്‍ (എൻ.ആർ.ഇ) നിക്ഷേപങ്ങളിലേക്കുള്ള ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്.ഏപ്രില്‍ജൂലായ് മാസങ്ങളില്‍ 241 കോടി ഡോളറാണ് എൻ.ആർ.ഇ നിക്ഷേപമായി എത്തിയത്. മുൻ വർഷം ഇതേ കാലയളവില്‍ ഇത് 178 കോടി ഡോളറായിരുന്നു.

ജൂലായില്‍ എൻ.ആർ.ഇ നിക്ഷേപങ്ങളുടെ മൊത്തം ബാദ്ധ്യത 10202 കോടി ഡോളറാണ്.

X
Top