എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

സ്‌പോട്ട് വിപണിയില്‍ 4.36 ബില്യണ്‍ ഡോളര്‍ അറ്റവാങ്ങല്‍ നടത്തി ആര്‍ബിഐ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നവംബറില്‍ വിദേശ വിനിമയ സ്‌പോട്ട് വിപണിയില്‍ 4.36 ബില്യണ്‍ ഡോളറിന്റെ അറ്റ വാങ്ങല്‍ നടത്തി. പ്രതിമാസ ബുള്ളറ്റിന്റെ ഭാഗമായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. 22.8 ബില്യണ്‍ ഡോളറിന്റെ വാങ്ങലും 17.92 ബില്യണ്‍ ഡോളറിന്റെ വില്‍പനയും നടത്തിയതായി കേന്ദ്രബാങ്ക അറിയിക്കുകയായിരുന്നു.

ഇന്ത്യന്‍ രൂപ, നവംബറില്‍ ഡോളറിനെതിരെ 1.6 ശതമാനം ശക്തിപ്രാപിച്ചിരുന്നു. ഓഗസ്റ്റ് 2021 ന് ശേഷമുള്ള മികച്ച നേട്ടമാണിത്. സ്‌പോട്ട് മാര്‍ക്കറ്റിലെ അറ്റ വാങ്ങലിന് പുറമെ, സെന്‍ട്രല്‍ ബാങ്കിന്റെ ഫോര്‍വേഡ് ഡോളര്‍ ഹോള്‍ഡിംഗും കുതിച്ചുയര്‍ന്നു.

നവംബര്‍ അവസാനത്തെ കണക്കനുസരിച്ച് ആര്‍ബിഐയുടെ അറ്റ ഫോര്‍വേഡ് ഡോളര്‍ 8.49 ബില്യണ്‍ ഡോളറാണ്.ഒക്ടോബര്‍ അവസാനത്തില്‍ ഇത് 241 മില്യണ്‍ ഡോളറായിരുന്നു.ഫോറെക്‌സ് മാര്‍ക്കറ്റ് പങ്കാളികള്‍ പറയുന്നതനുസരിച്ച്, വിനിമയ നിരക്കിലെ ചാഞ്ചാട്ടം തടയാന്‍ സെന്‍ട്രല്‍ ബാങ്ക് സ്‌പോട്ട് ആന്‍ഡ് ഫോര്‍വേഡ് മാര്‍ക്കറ്റില്‍ ഇടപെടുന്നുണ്ട്.

ആര്‍ബിഐയുടെ പതിവ് ഇടപെടലുകള്‍ ഉണ്ടായിരുന്നിട്ടും, 2022 ല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 11 ശതമാനത്തിലധികം ഇടിഞ്ഞു.

X
Top