ധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം

പുതിയ സിമന്റ് പ്ലാന്റ് കമ്മീഷൻ ചെയ്ത് രാംകോ സിമന്റ്‌സ്

മുംബൈ: ആന്ധ്രാപ്രദേശിലെ കൊളുമിഗുണ്ടലയിൽ തങ്ങളുടെ അഞ്ചാമത്തെ സിമന്റ് പ്ലാന്റ് കമ്മീഷൻ ചെയ്തതായി അറിയിച്ച് രാംകോ സിമന്റ്‌സ്. കമ്പനിയുടെ അറിയിപ്പിനെത്തുടർന്ന് രാംകോ സിമന്റ്‌സ് ഓഹരികൾ 1.25 ശതമാനം ഉയർന്ന് 751.35 രൂപയിലെത്തി.

പ്ലാന്റിന് പ്രതിവർഷം 2.25 ദശലക്ഷം ടൺ ക്ലിങ്കറൈസേഷൻ ശേഷിയുണ്ട്. 3000 കോടി രൂപയാണ് പ്ലാന്റിനായി കമ്പനി നടത്തിയ നിക്ഷേപം. പ്രവർത്തനക്ഷമതയും മലിനീകരണ രഹിതമായ അന്തരീക്ഷവും ഉറപ്പാക്കാനുള്ള സൗകര്യങ്ങളോടെയാണ് പ്ലാന്റ് സജ്ജീകരിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. വിവിധ തരം സിമന്റ് നിർമ്മിക്കാൻ ഈ പ്ലാന്റിന് കഴിയും.

പ്ലാന്റിൽ നിന്ന് നിർമ്മിക്കുന്ന സിമന്റ് ആന്ധ്രാപ്രദേശ്, കർണാടക, വടക്കൻ തമിഴ്നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വിപണനം ചെയ്യും. കൂടാതെ ഈ സൗകര്യത്തിന് വേസ്റ്റ് ഹീറ്റ് റിക്കവറി സിസ്റ്റം (ഡബ്ല്യുഎച്ച്ആർഎസ്) നൽകിയിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.

പോർട്ട്‌ലാൻഡ് സിമന്റ്, റെഡി മിക്‌സ് കോൺക്രീറ്റ്, ഡ്രൈ മോർട്ടാർ ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് രാംകോ സിമന്റ്‌സ്.

X
Top