രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

മള്‍ട്ടിബാഗര്‍ സ്‌മോള്‍ക്യാപ്പ് കമ്പനിയില്‍ നിക്ഷേപമിറക്കി പൊറിഞ്ചു വെളിയത്ത്

കൊച്ചി: പ്രമുഖ നിക്ഷേപകന്‍ പൊറിഞ്ചുവെളിയത്ത് നിക്ഷേപമിറക്കിയതിനെ തുടര്‍ന്ന് റബ്ഫില ഇന്റര്‍നാഷണലിന്റെ ഓഹരികള്‍ വ്യാഴാഴ്ച 10 ശതമാനം ഉയര്‍ന്നു. മലയാളിയായ നിക്ഷേപകന്‍ ഓഗസ്റ്റ് 24 നാണ് ബള്‍ക്ക് ഡീലിലുടെ കമ്പനിയുടെ 280,000 ഓഹരികള്‍ സ്വന്തമാക്കിയത്. പത്‌നി ലിറ്റി തോമസിന്റേ പേരിലാണ് പൊറഞ്ചു വെളിയത്ത് ഓഹരികള്‍ വാങ്ങിയത്.

ഓഹരിയൊന്നിന് 78.39 രൂപയ്ക്കായിരുന്നു ഇടപാട്. ഇതിനായി 2,19,49,200 രൂപ അദ്ദേഹം ചെലവഴിച്ചു. 2022 ജനുവരിയില്‍ എക്കാലത്തേയും ഉയരമായ 129 രേഖപ്പെടുത്തിയ ഓഹരിയാണ് റബ്ഫിലയുടേത്.

പിന്നീട് താഴെ പോയെങ്കിലും വ്യാഴാഴ്ച 10 ശതമാനം ഉയര്‍ന്ന ഓഹരി 87 രൂപയിലാണ് ക്ലോസ് ചെയ്തത്. കോവിഡ് കാലത്ത് 25 രൂപയിലേയ്ക്ക് വീണ ഓഹരി പിന്നീട് 87 രൂപയിലേയ്ക്ക് ഉയരുകയായിരുന്നു. 250 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടമാണ് ഇത്.

X
Top